Saturday, November 6, 2021

ഗുരുവും കോങ്കണ്ണനായ ശിഷ്യനും | സൂഫീ കഥ | Sufi Motivational Story in Malayalam | Alif Ahad

ഗുരുവും കോങ്കണ്ണനായ ശിഷ്യനും

മൗലാനാ ജലാലുദ്ധീൻ റൂമി ഒരു ഗുരുവിന്റെയും വക്രദൃഷ്ടിയുള്ള ഒരു ശിഷ്യന്റെയും കഥ തന്റെ വിശ്വോത്തര ഗ്രന്ഥനമായ മസ്നവിയിൽ പറയുന്നുണ്ട്.
ഒരിക്കൽ ഗുരു കോങ്കണ്ണുള്ള തന്റെ ശിഷ്യനോട് പറഞ്ഞു: ആ കാണുന്ന കോഴിയെ പിടിച്ച് കൊണ്ട് വരൂ, 
കണ്ണിന് പ്രോബ്ലമുള്ള ആ ശിഷ്യൻ ചില വസ്തുക്കളെ ഇരട്ടയായി കാണുമായിരുന്നു.
അയാൾ അവിടെയുണ്ടായിരുന്ന ഒരു കോഴിയെ രണ്ടെണ്ണമായിട്ടാണ് കണ്ടത്.
അയാൾ ചോദിച്ചു: രണ്ട് കോഴികളിൽ ഏതിനെയാണ് ഞാൻ പിടിച്ചു കൊണ്ട് വരേണ്ടത്?
ഗുരു പറഞ്ഞു: അവിടെ ആകെ ഒരു കോഴിയല്ലേ ഒള്ളൂ..
ശിഷ്യൻ സമ്മതിച്ചില്ല. 
ഗുരു പല തവണ ശിഷ്യന് മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിച്ചു. നിന്റെ കണ്ണിന്റെ പ്രശ്നം കാരണമാണ് നിനക്ക് രണ്ടെണ്ണം ഉള്ളത് പോലെ തോന്നിയത്. യഥാർത്ഥത്തിൽ ഒന്നേ ഒള്ളു.

എന്നാൽ ശിഷ്യന് താൻ കണ്ട യാഥാർത്ഥ്യത്തെ നിഷേധിക്കാൻ കഴിഞ്ഞില്ല. അയാൾ കരുതിയത് ഗുരു തന്നെ വെറുതെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ് എന്നാണ്.

എത്ര തവണ പറഞ്ഞിട്ടും മനസ്സിലാവാത്ത ശിഷ്യനോട് ഗുരു പറഞ്ഞു: എങ്കിൽ നീ അതിൽ ഏതെങ്കിലും ഒരു കോഴിയെ അറുക്കുകയും മറ്റേ കോഴിയെ ജീവനോടെ കൊണ്ടു വരികയും ചെയ്യുക.
ശിഷ്യൻ ഗുരുവിന്റെ ആജ്ഞ കേൾക്കേണ്ട താമസം കോഴിയെ ഓടിച്ച് പിടിച്ച് അതിനെ അറുത്തു.
ശേഷം ഇല്ലാത്ത കോഴിയേ തിരഞ്ഞ് നടന്നു. ജീവനോടെ ഗുരുവിന്റെ മുമ്പിൽ ഹാജറാക്കാൻ.

മൗലാനാ റൂമി പറഞ്ഞ ഈ കഥക്ക് വളരെ വലിയ പൊരുളുകളുണ്ട്.
ഒന്ന്, കണ്ണിന്റെ കാഴ്ചക്ക് സംഭവിച്ച പ്രശ്നമാണ് ഏകമായതിനെ രണ്ടായി കാണിച്ച് തരുന്നത്. 
യഥാർത്ഥത്തിൽ ഒന്നേ ഒള്ളു. രണ്ടായിക്കാണുന്നത് കാണപ്പെടുന്ന ഒന്നിന്റെ ന്യൂനതയല്ല. മറിച്ച്, കാണുന്ന കണ്ണിന്റെ പ്രോബ്ലമാണ്.


മറ്റൊരർത്ഥത്തിൽ ഓരോ അപൂർണ്ണനായ മനുഷ്യനെയും അവന്റെ ഉള്ളിലെ ദേഷ്യയും കാമവും കീഴ്പ്പെടുത്തിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ എല്ലാത്തിനെയും വികലമായിട്ടേ അവന് കാണാൻ കഴിയുന്നൊള്ളു. 
അവന്റെ ദുർമോഹങ്ങൾ അവനെ സ്നേഹത്തെ തൊട്ട്, കരുണയെ തൊട്ട്, യാഥാത്ഥ്യത്തെ തൊട്ട് അവനെ അന്ധനാക്കിയിരിക്കുന്നു.
നന്മ തിന്മകളെ വേർതിരിച്ചറിയാനുള്ള മനുഷ്യന്റെ സവിശേഷമായ വകതിരിവ് അവന് നഷ്ടമായിരിക്കുന്നു. ഇപ്പോൾ അവനിലുണ്ടെന്ന് വാദിക്കപ്പെടുന്ന വകതിരിവ് മൃഗങ്ങളിലും കാണപ്പെടുന്ന സാമാന്യമായ വകതിരിവാണ്.
അത് വച്ച് മാലാഖമാരെക്കാൾ ഉയരാൻ എങ്ങനെ അവന് സാധിക്കും.
അല്ലെങ്കിൽ, ഒരർത്ഥത്തിൽ കൈക്കൂലി വാങ്ങിയ ജഡ്ജിയുടെ അവസ്ഥയാണ് അവനിപ്പോൾ അനുഭവിക്കുന്നത്. 
അക്രമിയുടെയും അക്രമിക്കപ്പെട്ടവന്റേയും ഇടയിൽ നീതി വിധിക്കാൻ കൈക്കൂലി വാങ്ങിയ ജഡ്ജിക്ക് എങ്ങനെ സാധിക്കും?!

അവന്റെ ദുർമോങ്ങൾ അവന്റെ ഹൃദയത്തിനും ദൈവത്തിനും ഇടയിൽ ഒരു പാട് മറകൾ സൃഷ്ടിച്ചിരിക്കുന്നു.
അത് കൊണ്ട് പ്രപഞ്ച നാഥനിൽ നിന്നുള്ള ജ്ഞാന സൂര്യ കിരണങ്ങൾ അവനിൽ പതിക്കുന്നില്ല. 
സത്യത്തിന്റെ പാതയിലേക്കുള്ള കാഴ്ച അവനു ലഭിക്കുന്നില്ല.

Friday, November 5, 2021

ചെയ്തില്ലേ? | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 12 | Let's Learn English | Free Spoken English Course | Alif Ahad Academy

ഇന്ന് നമുക്ക് 'ചെയ്തില്ലേ?' എന്ന് ഇംഗ്ലീഷിൽ എങ്ങനെ ചോദിക്കാമെന്ന് പഠിക്കാം.
നീ കളിക്കാൻ പോയില്ലേ?
അവർ ചായ കുടിച്ചില്ലേ
പോലെയുള്ളവ.

"ചെയ്യാറില്ലേ" എന്ന് ചോദിക്കാൻ വേണ്ടി നാം എനിക്കും നിനക്കും അവർക്കും ഞങ്ങൾക്കും അവനും അവൾക്കുമെല്ലാം മുമ്പ് Don't/Doesn't എന്നായിരുന്നല്ലോ ചേർത്തത്.

എന്നാൽ 'ചെയ്തില്ലേ' എന്ന അർത്ഥം ലഭിക്കാൻ തുടക്കത്തിൽ "Didn't" എന്നാണ് ചേർക്കേണ്ടത്.


നമുക്ക് കഴിഞ്ഞ ഭാഗത്തെ ഉദാഹരണങ്ങളിൽ മാറ്റം വരുത്തി മനസ്സിലാക്കാം.

I didn't write a story?
(ഞാൻ ഒരു കഥ എഴുതിയില്ല)

Didn't I write a story?
(ഞാൻ ഒരു കഥ എഴുതിയില്ലേ?)

They didn't play cricket
(അവർ ക്രിക്കറ്റ് കളിച്ചില്ല)

Didn't they play cricket?
(അവർ ക്രിക്കറ്റ് കളിച്ചില്ലേ?)


We didn't sleep well
(ഞങ്ങൾ നന്നായുറങ്ങിയില്ല)

Didn't we sleep well?
(ഞങ്ങൾ നന്നായുറങ്ങിയില്ലേ?)

He didn't go to school?
(അവൻ സ്കൂളിലേക്ക് പോയല്ല)

Didn't he go to school?
(അവൻ സ്കൂളിലേക്ക് പോയല്ലേ?)

She didn't come to city.
(അവൾ സിറ്റിയിലേക്ക് വന്നില്ല)

Didn't she come to city?
(അവൾ സിറ്റിയിലേക്ക് വന്നില്ലേ?)

ഈ ഭാഗം മനസ്സിലായി എങ്കിൽ ഉദാഹരണങ്ങൾ സ്വന്തമായി എഴുതി പ്രാക്ടീസ് ചെയ്യുക.

നന്ദി.

ഞങ്ങൾ (ما) | Let's Learn Persian - 10 | Free Persian Language Course in Malayalam | ഫാർസി ഭാഷ പഠിക്കാം | Alif Ahad Academy


Let's Learn Persian - 10

ഇന്ന് നാം പഠിക്കുന്നത് ഞങ്ങൾ _____ ആണ് എന്ന പ്രയോഗമാണ്.
'ഞങ്ങൾ' എന്നതിന് ഫാർസിയിൽ 'മാ' (ما) എന്നാണ് പറയുക എന്ന് നാം മുമ്പ് പഠിച്ചിട്ടുണ്ട്.

  'ആണ്' എന്ന അർത്ഥം ലഭിക്കാൻ 'മാ' (ما) എന്നതിന് ശേഷം هستيم (ഹസ്തീം) എന്നാണ് ചേർക്കേണ്ടത്.

അപ്പോൾ 'മൻ' (ഞാൻ) എന്നതിന് ശേഷം ഹസ്തം എന്നും 'തോ' (നീ) എന്നതിന് ശേഷം ഹസ്തീ എന്നും 'ഊ' (അവൻ/അവൾ) എന്നതിന് ശേഷം അസ്ത് എന്നും മാ (ഞങ്ങൾ) എന്നതിന് ശേഷം ഹസ്തീം എന്നുമായിരിക്കും വരിക.


നമുക്ക് ചില ഉദാഹരണങ്ങളിലൂടെ പഠിക്കാം.

ما دكتر هستيم
മാ ദുക്തർ ഹസ്തീം
(ഞങ്ങൾ ഡോക്ടേർസാണ്)

ما حسابدار هستيم
മാ ഹിസാബ്ദാർ ഹസ്തീം
(ഞങ്ങൾ അക്കൗണ്ടന്റാണ്)

ما مهندس هستيم
മാ മുഹന്തസ് ഹസ്തീം
(ഞങ്ങൾ എഞ്ചിനിയേർസാണ്)


ما خواننده هستيم
മാ ഖ്വാനന്തെ ഹസ്തീം (ഞങ്ങൾ പാട്ടുകാരാണ്)

ما شاعر هستيم
മാ ശാഇർ ഹസ്തീം
(ഞങ്ങൾ കവികളാണ്).

ما بازرگان هستيم
മാ ബാzaർഖാൻ ഹസ്തീം
(ഞങ്ങൾ വ്യാപാരികളാണ്)

ഈ ഭാഗം മനസ്സിലായവർ മാത്രം ഉദാഹരണം കമന്റ് ബോക്സിൽ എഴുതുക.

പഠിക്കാൻ ആഗ്രഹമുള്ളവരിലേക്ക് എത്തിക്കുക.

എല്ലാവർക്കും നന്മ വരട്ടെ.

സ്നേഹം.

സൂഫികളുടെ മൊഴിമുത്തുകൾ (266-270) || Sufi Quotes in Malayalam || Alif Ahad | Rumi | Hakim Sanai | Imam Shibli | ജലാലുദ്ധീൻ റൂമി | ഹകീം സനാഈ | ഇമാം ശിബ് ലി


(266)
ശരീരമല്ല
ഞാനെങ്കിൽ
പിന്നെ
ഞാൻ
ആരാണ്?
ഈ 
സംസാരിക്കുന്നതും
ഞാൻ
അല്ലെങ്കിൽ
പിന്നെ
ഞാൻ
ആരാവും?
ഇനി
ഞാൻ
ഒരു
വസ്ത്രം
മാത്രമാണ്
എങ്കിൽ
ഞാൻ 
ആരെയാണ്
ഉള്ളിൽ
മറച്ച്
വെച്ചിരിക്കുന്നത്?

_ റൂമി (റ)
_________________________

(267)
പ്രേമഭാജനത്തിന്റെ
തിരുവദനം
കാണുന്ന
നേരം
അമ്പരപ്പ്
കൊണ്ട്
നിന്നെയത്
വീർപ്പുമുട്ടിച്ചില്ലാ
എങ്കിൽ,
ആനന്ദാതിരേകം
കൊണ്ട്
നിന്നെയത്
പൊട്ടിച്ചിരിപ്പിച്ചില്ലാ
എങ്കിൽ
നീ
ഒരു
കല്ല്
പോലെയാണ്.
കാരാഗ്രഹത്തിന്റെ
ചുവരുകൾ
പടുക്കാനല്ലാതെ
മറ്റൊന്നിനും
കല്ലിനാവില്ല.

_ റൂമി (റ)
_________________________

(268)
ഭൗതിക
ലോകത്തിനും
അതിലെ 
നിവാസികൾക്കും
ഞാൻ 
സ്വീകാര്യനെങ്കിൽ
ഞാൻ
ഒരു
അത്യാഹിതത്തിൽ
അകപ്പെട്ടിരിക്കുന്നു.
കാരണം,
എന്റെ
പാനീയം
അവരുടെ
പാനീയവും
എന്റെ
ആസ്വാദനം
അവരുടെ
ആസ്വാദനവും
ആയിരുന്നില്ല
എങ്കിൽ
അവർ
എന്നെ
ഒരിക്കലും
സ്വീകരിക്കുമായിരുന്നില്ല.

_ ഗുരു ശിബ്-ലീ (റ)
_________________________

(269)
ഒന്നും
പ്രതീക്ഷിക്കാതെയാണ്
ഞാൻ
നിന്നെ
പ്രണയിക്കുന്നത്.
പിന്നെ
നീയെന്നെ
ഉപദേശിച്ചിട്ട്
എന്ത്
കാര്യം?!

പ്രണയമെന്ന
നഞ്ചാണ്
ഞാൻ
നുകർന്നിരിക്കുന്നത്.
പിന്നെ
മറ്റു
ഔഷധങ്ങൾ
സേവിച്ചതു
കൊണ്ട്
എന്ത്
നേട്ടം?!

എന്റെ
കാലുകൾ
ചങ്ങലകളിൽ
ബന്ധിപ്പിക്കുവാനാണ്
അവർ
ഉദ്ധേശിക്കുന്നത്.
എന്റെ
ഹൃദയത്തിനാണ്
ഉന്മത്തത
ബാധിച്ചിരിക്കുന്നത്.
പിന്നെ
എന്റെ
കാലുകളെ
ബന്ധിച്ചിട്ട്
എന്തു
മെച്ചം?!

_ റൂമി (റ)
_________________________

(270)
ആസൂത്രിതമായി
ജീവിതം
നയിച്ച
സൂഫീകവി
സനാഇ
പറയുന്നത്
കേൾക്കൂ..
നിങ്ങളുടെ
ഹർഷോന്മാദത്തിന്റെ
സമയത്ത്
നിങ്ങൾ
നിരത്തിലിറങ്ങി
അലഞ്ഞ്
നടക്കല്ല.
നിങ്ങളുടെ
സത്രത്തിൽ
തന്നെ
കിടന്നുറങ്ങൂ..
ലഹരിമൂത്ത്
മദോന്മത്തനായി
തെരുവിൽ
നടക്കുന്നവനെ
കണ്ടാൽ
കുട്ടികൾ
കളിയാക്കി
ചിരിക്കില്ലേ..
_________________________

Thursday, November 4, 2021

സൂഫികളുടെ മൊഴിമുത്തുകൾ (261-265) || Sufi Quotes in Malayalam || Alif Ahad | Rumi | Dunnul Misri | ജലാലുദ്ധീൻ റൂമി | ദുന്നൂനുൽ മിസ്രി


(261)
റൂമി(റ)യുടെ
ഭൗതിക
ജീവിതത്തിലെ
അവസാന
രാത്രി,
അതിശക്തമായ
പനിയുണ്ട്,
പക്ഷെ
മുഖത്ത്
ഒരു
വിഷമവും
കാണുന്നില്ല.
അദ്ധേഹം
അപ്പോഴും
പ്രണയ
ഗീതങ്ങൾ
ആലപിക്കുന്നു.
തന്റെ
വേർപാട്
കാരണം
ശിഷ്യർക്ക്
ദു:ഖമുണ്ടാവാതിരിക്കാൻ
അവിടന്ന് 
ഉപദേശിക്കുന്നു.
ശേഷം 
പറഞ്ഞു:
ഇന്നലെ
രാത്രി
എനിക്കൊരു
ദർശനമുണ്ടായി,
പ്രണയത്തിന്റെ
തെരുവിൽ
ഞാനൊരു
ഗുരുവിനെ
കണ്ടു.
അദ്ധേഹം
എന്നെ
മാടിവിളിച്ചു.
നമ്മിലേക്ക്
വന്ന്
ചേരാനുള്ള
സമയമായി,
തയ്യാറായിക്കൊള്ളൂ..
_________________________

(262)
പദം
പരമാർത്ഥത്തിന്റെ
നിഴൽ
മാത്രമാണ്.
വാക്ക്
വാസ്തവികതയുടെ
ചില്ല
മാത്രമാണ്.
ഒരു
വാക്കിന്
തന്നെ
ഇത്രത്തോളം
ആകർഷണീയത
ഉണ്ടെങ്കിൽ
അതിനുള്ളിലെ
യാഥാർത്ഥ്യത്തിന്
എത്രത്തോളം 
ആകർഷണീയത
ഉണ്ടാകും?!

_റൂമി (റ)
_________________________

(263)
ഞാൻ
ഞാനല്ല,
നീ
നീയുമല്ല,
നീ
ഞാനുമല്ല.

പിന്നെ,
ഞാൻ
ഞാനായപ്പോൾ
നീ
നീയായി

അങ്ങിനെ
നീ
ഞാനുമായി.

_ റൂമി (റ)
_________________________

(264)
എന്റെ
നാഥാ..
ആളുകൾക്ക്
ഇടയിൽ
വെച്ച്
ഞാൻ
നിന്നെ
വിളിക്കുന്നത്
യജമാനന്മാരെ
വിളിക്കുന്നത്
പോലെയാണ്
എന്നാൽ
എന്റെ
ഏകാന്തതയിൽ
ഞാൻ
നിന്നെ
വിളിക്കുന്നത്
കാമുകന്മാരെ
വിളിക്കുന്നത്
പോലെയുമാണ്.

ജനമദ്ധ്യത്തിൽ
ഞാൻ
നിന്നെ
വിളിക്കും
എന്റെ
ദൈവമേ..

തനിച്ചാവുമ്പോൾ
ഞാൻ
നിന്നെ
വിളിക്കും
എന്റെ
പ്രണയഭാജനമേ..

_ ദുന്നൂനുൽ മിസ്വ്രീ (റ)
_________________________

(265)
ഒരു
ദിവസം
കുളിക്കാതിരുന്നാൽ
നാറുന്നതോ,
മരിക്കുമ്പോൾ 
ഇവിടെ
ഉപേക്ഷിച്ച്
ആളുകൾക്ക്
മറമാടുവാനോ
ദഹിപ്പിക്കുവാനോ
കഴിയുന്നതോ
ആയ
വെറുമൊരു
ദേഹമല്ല
ഞാൻ.
_________________________

Wednesday, November 3, 2021

നാം അനുഭവിക്കുന്ന ദുരിതങ്ങൾ മറക്കാൻ ഒരു കഥ | Sufi Motivational Story in Malayalam | Alif Ahad


ഒരു വ്യക്തി എല്ലാ രാത്രിയിലും പ്രാർത്ഥിക്കുമായിരുന്നു,
ദൈവമേ.. എനിക്കൊരു ആഗ്രഹമുണ്ട്. ഒരേയൊരാഗ്രഹം. 
അത് നിറവേറ്റി തരണേ..
എത്രയോ കാലമായി ഞാൻ നിന്നോട് പ്രാർത്ഥിക്കുകയാണല്ലോ.
എന്റെ പ്രാർത്ഥന ഒരിക്കലെങ്കിലും നീ സ്വീകരിക്കുമോ? 
ഭൂമിയിലെ ഏറ്റവും കഷ്ടപ്പാട് അനുഭവിക്കുന്ന ആൾ ഞാനാണ്. 
എന്തുകൊണ്ടാണ് നീ എനിക്ക്
ഇത്രത്തോളം ബുദ്ധിമുട്ടുകൾ നൽകി പരീക്ഷിക്കുന്നത്. 
"എനിക്ക് എൻ്റെ കഷ്ടപ്പാടുകൾ മറ്റാർക്കെങ്കിലും കൈമാറാനുള്ള ഒരു അവസരം തരണേ.. 
എനിക്ക് നിന്നോട് മറ്റൊന്നും ചോദിക്കാനില്ല. 
എനിക്കെന്റെ ദുരിതങ്ങൾ 
മറ്റാർക്കെങ്കിലും കൈമാറണം. അത്രയേ ഉള്ളൂ. 
അങ്ങനെ ഒരു ദിവസം രാത്രി ദൈവം സംസാരിക്കുന്നത് അയാൾ കിനാവുകണ്ടു.

സ്വർഗ്ഗത്തിൽനിന്നും ഉൽകൃഷ്ടമായ ഒരു ശബ്ദം അവൻ കേട്ടു. 
"എല്ലാവരും നിങ്ങളുടെ ദുരിതങ്ങൾ ഒരു സഞ്ചിയിലാക്കി ദേവാലയത്തിലേക്ക് കൊണ്ടു വരിക" 
അങ്ങനെ പ്രദേശവാസികളെല്ലാം തങ്ങളുടെ ദുരിതങ്ങളുടെ ഭാണ്ഡവുമായി ആ ദേവാലയത്തിലേക്ക് വന്നു.

അയാൾക്ക് സന്തോഷം അടക്കാനായില്ല. 
കാരണം തന്റെ ഒരുപാട് കാലത്തെ അഭിലാഷം പൂവണിയാൻ പോവുകയാണ്.
ആ അനർഗ നിമിഷം വന്നണഞ്ഞിരിക്കുന്നു.

അയാൾ ധൃതിയോടെ ദേവാലയത്തിലേക്ക് കേറി.
മറ്റുള്ള ജനങ്ങളും വ്യഗ്രതയിലാണ്. 

എന്നാൽ ഹാളിനകത്ത് കയറിയപ്പോൾ അയാൾ അന്താളിച്ചു പോയി. 
കാരണം ആളുകളിൽ പലരും അയാളെകാൾ വലിയ ഭാണ്ഡങ്ങളാണ് ചുമന്ന് നിൽക്കുന്നത്. 

എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം കാണപ്പെടാറുള്ള, 
നല്ല വസ്ത്രങ്ങൾ മാത്രം ധരിക്കാറുള്ള, 
നല്ല വർത്തമാനങ്ങൾ മാത്രം പറയാറുളള ആളുകളിൽ പലരും വലിയ വലിയ ദാണ്ഡക്കെട്ടുകളാണ് ചുമന്ന് കൊണ്ട് വന്നിട്ടുള്ളത്. 

അയാൾ ചിന്തിച്ചു, 
നിൽക്കണോ അതോ പോണോ. 
പക്ഷെ അയാൾ പോയില്ല. കാരണം ഒരുപാട് കാലത്തെ പ്രാർത്ഥനക്കുത്തരമാണല്ലോ ഇന്ന് സംഭവിച്ചിരിക്കുന്നത്.

അപ്പോൾ മറ്റൊരു അശരീരി മുഴങ്ങി. 
"എല്ലാവരുടെയും ഭാണ്ഡങ്ങൾ ഹാളിന് ചുറ്റും വെക്കുക."

എല്ലാവരും തങ്ങളുടെ ഭാണ്ഡങ്ങൾ ഓരോ മൂലയിൽ വച്ചു. 
അല്പസമയം മൂകമായ അന്തരീക്ഷം.

അടുത്ത കൽപ്പനക്കായി എല്ലാവരും കാത്തിരുന്നു. പെട്ടെന്ന് വീണ്ടുമൊരു അശരീരി ഉണ്ടായി. 

"ഇനി ആ ഭാണ്ഡങ്ങളിൽ നിന്ന് നിങ്ങൾക്കിഷ്ടമുള്ളത് നിങ്ങൾക്ക് തെരഞ്ഞെടുക്കാം."

അവിടെ ആ നിമിഷം അത്ഭുതങ്ങളുടെ അത്ഭുതം സംഭവിച്ചു. 
എല്ലാവരും തിക്കുംതിരക്കും ഉണ്ടാക്കിയത്
എങ്ങനെയെങ്കിലും സ്വന്തം ഭാണ്ഡം കയ്യിലെടുക്കാൻ വേണ്ടിയായിരുന്നു. 

അയാൾ സ്വന്തം ഭാണ്ഡത്തിന്റെ അടുത്തേക്കാണ് വെപ്രാളപ്പെട്ട് ഓടിയത്.

അയാളും ചിന്തിച്ചത് മറ്റാരെങ്കിലും എൻറെ ഭാണ്ഡം കയ്ക്കലാക്കിയാൽ ഏറ്റവും വലിയ നഷ്ടം അതായിരിക്കും.

എല്ലാവരും അവരവരുടെ തന്നെ ദുരിതങ്ങളുടെ ഭാണ്ഡങ്ങൾ തിരഞ്ഞെടുക്കുകയും ആശ്വാസത്തോടെയും വലിയ സന്തോഷത്തോടെയും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. 
അയാളും വലിയ സന്തോഷത്തിലായിരുന്നു. അയാൾ സ്വയം പറഞ്ഞു: ആർക്കറിയാം, മറ്റുള്ളവരുടെ ഭാഗങ്ങളിലൊക്കെ എന്തൊക്കെയാണ് ഉള്ളത് എന്ന്?! 
നമ്മൾക്ക് നമ്മളുടെത് മാത്രമല്ലേ അറിയൂ. 

അന്ന് അയാൾക്ക് ഒരു കാര്യം ബോധ്യമായി. 
നമ്മുടെ കഷ്ടതകൾ മാത്രമേ നമുക്ക് അനുഭവിക്കാനാവുകയൊള്ളു.

ഉർദു അക്ഷരങ്ങൾ പഠിക്കാം | Let's Learn Urdu | Alif Ahad Academy


ഉർദു അക്ഷരങ്ങൾ

ا (അലിഫ്)

ب (ബെ)

پ (പെ)

ت (തെ)

ٹ (ടെ)

ث (സെ)

ج (ജിം)

چ (ചെ)

ح (ബഢീ ഹെ)

خ (ഖെ)

د (ദാൽ)

ڈ (ഡാൽ)

ذ (zaൽ)

ر (റെ)

ڑ (ഢെ)

ز (ze)

ژ (ഴെ)

س (സീൻ)

ش (ശീൻ)

ص (സ്വാദ്)

ض (zwaദ്)

ط (താഎ)

ظ (zwae)

ع (ഐൻ)

غ (ഗ്വൈൻ)

ف (ഫെ)

ق (ഖാഫ്)

ک (കാഫ്)

گ (ഗാഫ്)

ل (ലാം)

م (മീം)

ن (നൂൻ)

و (വാവ്)

ہ (ഛോട്ടീ ഹെ)

ھ (ദോ ചശ്മീ ഹെ)

ء (ഹംZa)

ی (ഛോട്ടീ യെ)

ے (ബഢീ യെ)

Tuesday, November 2, 2021

ചെയ്തില്ല | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 11 | Let's Learn English | Free Spoken English Course | Alif Ahad Academy


ഇന്ന് നമുക്ക് 'ചെയ്തില്ല' എന്ന് ഇംഗ്ലീഷിൽ എങ്ങനെ പറയാമെന്ന് പഠിക്കാം.
ഞാൻ വന്നില്ല
ഞാൻ ചായ കുടിച്ചില്ല
പോലെയുള്ളവ.

"ചെയ്യാറില്ല" എന്ന് പറയാൻ വേണ്ടി നാം എനിക്കും നിനക്കും അവർക്കും ഞങ്ങൾക്കും അവനും അവൾക്കുമെല്ലാം ശേഷം Don't/Doesn't എന്നായിരുന്നു ചേർത്തത്.

എന്നാൽ 'ചെയ്തില്ല' എന്ന അർത്ഥം ലഭിക്കാൻ "Didn't" എന്നാണ് ചേർക്കേണ്ടത്.

നമുക്ക് കഴിഞ്ഞ ഭാഗത്തെ ഉദാഹരണങ്ങളിൽ മാറ്റം വരുത്തി മനസ്സിലാക്കാം.

I wrote a story
(ഞാൻ ഒരു കഥ എഴുതി)

I didn't write a story?
(ഞാൻ ഒരു കഥ എഴുതിയില്ല)

They played cricket
(അവർ ക്രിക്കറ്റ് കളിച്ചു)

They didn't play cricket?
(അവർ ക്രിക്കറ്റ് കളിച്ചില്ല)

We slept well
(ഞങ്ങൾ നന്നായുറങ്ങി)

We didn't sleep well?
(ഞങ്ങൾ നന്നായുറങ്ങിയില്ല)

He went to school
(അവൻ സ്കൂളിലേക്ക് പോയി)

He didn't go to school?
(അവൻ സ്കൂളിലേക്ക് പോയല്ല)

She came to city
(അവൾ സിറ്റിയിലേക്ക് വന്നു)

She didn't come to city?
(അവൾ സിറ്റിയിലേക്ക് വന്നില്ല)


'ചെയ്തു' എന്ന പ്രയോഗത്തിൽ ക്രിയയുടെ രണ്ടാമത്തെ രൂപമാണ് ഉപയോഗിച്ചതെങ്കിലും 'ചെയ്തില്ല' എന്ന പ്രയോഗത്തിൽ ക്രിയയുടെ ഒന്നാമാത്തെ രൂപം തന്നെയാണ് ഉപയോഗിക്കേണ്ടത്.

അപ്പോൾ ഒരു സംശയം?
ആദ്യത്തേതിൽ did ഇല്ലല്ലോ,
അതിന്റെ നേരെ ഓപോസിറ്റിൽ did ഉണ്ട് താനും.
എന്തായിരിക്കും കാരണം?

ആദ്യത്തേതിൽ did പ്രത്യക്ഷത്തിൽ കാണുന്നില്ലെങ്കിലും verb ന്റെ രണ്ടാമത്തെ രൂപത്തിൽ did ഒളിച്ചിരിക്കുന്നുണ്ട്. 
ആവശ്യം വരുമ്പോൾ മാത്രമേ പുറത്തേക്ക് വരികയൊള്ളു എന്ന് മാത്രം. 

ഈ ഭാഗം മനസ്സിലായി എങ്കിൽ ഉദാഹരണങ്ങൾ സ്വന്തമായി എഴുതി പ്രാക്ടീസ് ചെയ്യുക.

നന്ദി.

സൂഫികളുടെ മൊഴിമുത്തുകൾ (256-260) || Sufi Quotes in Malayalam || Alif Ahad | Allama Iqbal | Naisapuri | അല്ലാമ ഇഖ്ബാൽ | അബൂ ഉസ്മാനു നൈസാബൂരീ


(256)
ആളുകൾക്കിടയിൽ
പരസ്പര
ശത്രുത
ഉണ്ടാവാനുള്ള
അടിസ്ഥാന
കാരണങ്ങൾ
മൂന്നാണ്.
ഒന്ന്,
സമ്പത്തിനോടുള്ള
ആർത്തി
രണ്ട്,
ആളുകൾ
തന്നെ
ബഹുമാനിക്കണം
എന്ന
ആഗ്രഹം
മൂന്ന്,
ആളുകൾക്കിടയിൽ
തനിക്ക്
സ്വീകാര്യത
ലഭിക്കണേ
എന്ന
പൂതി.

_അബൂ ഉസ്മാനു നൈസാബൂരീ (റ)
_________________________

(257)
നാല്
അവസരങ്ങളിൽ
ഒരാളുടെ
മനസ്സ്
സംതൃപ്തിയോടെ
നിലനിൽക്കുന്നില്ല
എങ്കിൽ
അവന്
പൂർണ്ണ
വ്യക്തിത്വത്തിന്
ഉടമയാവാൻ
കഴിയില്ല.
ഒന്ന്,
നിനക്ക്
വല്ലതും
നിഷേധിക്കപ്പെടുന്ന
സമയം
രണ്ട്,
നിനക്ക്
വല്ലതും
നൽകപ്പെടുന്ന
സമയം
മൂന്ന്,
അന്തസ്സിന്റെയും
അഭിമാനത്തിന്റെയും
സമയം
നാല്,
നിന്ദ്യതയുടെയും
അപമാനത്തിന്റെയും
സമയം.

_ അബൂ ഉസ്മാനു നൈസാബൂരീ (റ)
_________________________

(258)
നാഥനിൽ
നിന്നുള്ള
തൗഫീഖ്
(ഭാഗ്യം)
ലഭിച്ചവൻ
അവന്റെ
നാഥനെ
അല്ലാതെ
മറ്റൊരാളെയും
ഭയക്കാത്തവനാണ്.
അവന്റെ
നാഥനിൽ
നിന്നല്ലാത്തെ
മറ്റൊരാളിൽ
നിന്നും
ഒന്നും
പ്രതീക്ഷിക്കാത്തവനാണ്.
സ്വന്തം
ദേഹേച്ഛയെക്കാൾ
അവന്റെ
നാഥന്റെ
ഇച്ഛയെ
തിരഞ്ഞെടുത്തവനുമാണ്.

_ അബൂ ഉസ്മാനു നൈസാബൂരീ (റ)
_________________________

(259)
ഒരാളിൽ
അഹംഭാവം
ഉണ്ടാകുന്നത്
രണ്ട്
കാര്യങ്ങൾ
കൊണ്ടാണ്.

ഒന്ന്,
സ്വന്തം
നഫ്സിനെ
വലിയ
മഹത്വത്തോടെ
കാണുകയും
തന്നെ 
കുറിച്ച്
മാത്രം
സംസാരിക്കുകയും
ചെയ്യുക.

രണ്ട്,
സൃഷ്ടാവിനെ
കാണാതെ
സൃഷ്ടികളെ
മാത്രം
കാണുകയും
അവരെ
കുറിച്ച്
മാത്രം
സംസാരിക്കുകയും
ചെയ്യുക.
_________________________

(260)
റൂമി
എന്നിലെ
മണ്ണിനെ
രത്നമാക്കി
മാറ്റി

റൂമി
എന്നിലെ
ധൂളികളിൽ 
നിന്നും
പുതിയൊരു
പ്രപഞ്ചത്തെ
നിർമിച്ചു
തന്നു.

_ അല്ലാമ: ഇഖ്ബാൽ
_________________________

Monday, November 1, 2021

ചെയ്തോ? | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം | Let's Learn English | Free Spoken English Course | Alif Ahad Academy


കഴിഞ്ഞ ദിവസം നാം പഠിച്ചത് 'ചെയ്തു' എന്ന പ്രയോഗമാണ്.
ഇനി, ചെയ്തോ? എന്ന് ഇംഗ്ലീഷിൽ എങ്ങനെ ചോദിക്കാമെന്ന് നമുക്ക് നോക്കാം.

വളരെ ഈസിയായി പറയാം.
ചെയ്യാറുണ്ടോ? എന്ന ചോദ്യം ലഭിക്കാൻ വേണ്ടി നാം വാക്യത്തിന്റെ തുടക്കത്തിൽ Do/Does എന്നായിരുന്നു ചേർത്തത്.

എന്നാൽ 'ചെയ്തോ' എന്ന അർത്ഥം ലഭിക്കാൻ വാക്യത്തിന്റെ തുടക്കത്തിൽ 'Did' എന്നാണ് ചേർക്കേണ്ടത്.

നമുക്ക് കഴിഞ്ഞ ഭാഗത്തെ ഉദാഹരണങ്ങളിലൂടെത്തന്നെ മനസ്സിലാക്കാം.


I wrote a story
(ഞാൻ ഒരു കഥ എഴുതി)

Did I write a story?
(ഞാൻ ഒരു കഥ എഴുതിയോ?)

They played cricket
(അവർ ക്രിക്കറ്റ് കളിച്ചു)

Did they played cricket?
(അവർ ക്രിക്കറ്റ് കളിച്ചോ?)

We slept well
(ഞങ്ങൾ നന്നായുറങ്ങി)

Did we sleep well?
(ഞങ്ങൾ നന്നായുറങ്ങിയോ?)

Did he go to school?
(അവൻ സ്കൂളിലേക്ക് പോയോ?)

She came to city
(അവൾ സിറ്റിയിലേക്ക് വന്നു)

She came to city
(അവൾ സിറ്റിയിലേക്ക് വന്നു)

Did she come to city?
(അവൾ സിറ്റിയിലേക്ക് വന്നോ?)


Did തുടക്കത്തിൽ വന്ന ഉദാഹരണങ്ങളിൽ നാം ഉപയോഗിച്ചത് Verbന്റെ ഒന്നാമത്തെ രൂപം തന്നെയാണ് എന്ന് പ്രത്യേകം മനസ്സിലാക്കണം.

ഈ ഭാഗം മനസ്സിലായി എങ്കിൽ ഉദാഹരണങ്ങൾ സ്വന്തമായി എഴുതി പ്രാക്ടീസ് ചെയ്യുക.

സൂഫികളുടെ മൊഴിമുത്തുകൾ (251-255) || Sufi Quotes in Malayalam || Alif Ahad | Lubaba Abida | Haddad | ലുബാബ ആബിദ | അബൂഹഫ്സ് ഹദ്ദാദ്


(251)
നാഥനെ
കുറിച്ചുള്ള
ജ്ഞാനം
അവനോടുള്ള
പ്രണയത്തെ
രൂപപ്പെടുത്തും.
അവനോടുള്ള
പ്രണയം
അവനിലേക്കുള്ള
അതിയായ
ആഗ്രഹം
ജനിപ്പിക്കും.
അവനോടുള്ള
ആ ആഗ്രഹം
അവന്റെ
ഉറ്റമിത്രമാവാൻ
സഹായിക്കും.
അവന്റെ
ഉറ്റമിത്രമായാലോ
പിന്നെ
അവന്റെ
ഇഷ്ടങ്ങൾ
മാത്രം
പ്രവർത്തിക്കാനും
അവനെ
മാത്രം
മുഴുവൻ
സമയവും
സേവിക്കാനും
സാധിക്കും.

ലുബാബ ആബിദ (റ)
_________________________

(252)
ലുഖ്മാനുൽ
ഹഖീമിനോട്
ഒരാൾ
ചോദിച്ചു:
നിങ്ങൾ
എവിടുന്നാൽ
ഇത്രത്തോളം
മര്യാദ
പഠിച്ചത്?
അദ്ധേഹം
പറഞ്ഞു:
മര്യാദ
ഇല്ലാത്തവരിൽ
നിന്ന്.
മര്യാദ
ഇല്ലാത്തവരിൽ
നിന്നോ?
അതെ,
പല 
സദസ്സുകളിലും
പലരും
അപമര്യാദയോടെ
പെരുമാറുമ്പോൾ
പ്രവൃത്തി
ഉചിതമായില്ല
എന്ന്
ഞാൻ
മനസ്സിലാക്കും.
അത്
എന്റെ
ജീവിതത്തിലും
ഉണ്ടാവാതിരിക്കാൻ
ഞാൻ
ശ്രമിക്കും.
_________________________

(253)
നാം
ആത്മീയമായ
അനുഗ്രഹങ്ങൾ
എന്ന്
ധരിക്കുന്ന
പലതും
പരീക്ഷകളും
പരീക്ഷണങ്ങളും
ആയിരിക്കും.
ഒരു
തിരിച്ചറിവ്
നഷ്ടപ്പെടുമ്പോൾ
ലഭിക്കപ്പെട്ട
അനുഗ്രഹങ്ങൾ
കാരണം
പരാജയം
ഏറ്റുവാങ്ങേണ്ടി 
വരാം.
ബിൽഖീസ്
രജ്ഞിയുടെ
സിംഹാസനം
ഞൊടിയിട
കൊണ്ട്
ആസഫ്
ബിൻ
ബർഖിയാ(റ)
സുലൈമാൻ(അ)
പ്രവാചകരുടെ
ദർബാറിൽ
എത്തിച്ചു.
ശേഷം
അദ്ദേഹം
പറഞ്ഞു:
ഇത് 
എന്റെ 
നാഥന്റെ 
അനുഗ്രഹം
കൊണ്ടാണ്.  
ഞാന്‍ 
നന്ദി 
കാണിക്കുമോ 
അതല്ല 
നന്ദികേട്
കാണിക്കുമോയെന്ന്
അറിയാന്‍ 
എന്നെ
പരീക്ഷിക്കാനാണിത്.
_________________________

(254)
സൂഫിസം
മായാജാലമോ
ഇന്ദ്രജാലമോ
അല്ല.
അത്ഭുത
പ്രകടനവും
അല്ല.
എന്നാൽ
സൂഫിസമൊരു
മഹാത്ഭുത-
മാണുതാനും.
എങ്ങനെ?

ഒരു
മനുഷ്യന്റെ
മനസ്സ്
സംസ്കരിച്ച്
അവന്റെയുളളിൽ
ദൈവീക
പ്രകാശം
നിറച്ച്
അവനെ
ഒരു
യഥാർത്ഥ
വ്യക്തിയാക്കുന്ന
പ്രക്രിയയെക്കാൾ
വലിയ
അത്ഭുതം
മറ്റെന്തുണ്ട്, 
അതിനേക്കാൾ
വലിയ
മായാജാലം
മറ്റേതുണ്ട്.
_________________________

(255)
പുറമേ
കാണുന്ന
മാന്യതയും
സംസ്കാരവും
അകമേ
ഉള്ള
മാന്യതയുടെ
അടയാളമാണ്.
അതുകൊണ്ടാണ്
പ്രവാചകർ (സ)
പറഞ്ഞത് :
ഒരാളുടെ
ഹൃദയം
ഭക്തിസാന്ദ്രമെങ്കിൽ
അവന്റെ
അവയവങ്ങളും 
ഭക്തിയുള്ള- 
തായിരിക്കും.

_ അബൂഹഫ്സ് ഹദ്ദാദ് (റ)
_________________________

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...