മൗലാനാ ജലാലുദ്ധീൻ റൂമി ഒരു ഗുരുവിന്റെയും വക്രദൃഷ്ടിയുള്ള ഒരു ശിഷ്യന്റെയും കഥ തന്റെ വിശ്വോത്തര ഗ്രന്ഥനമായ മസ്നവിയിൽ പറയുന്നുണ്ട്.
ഒരിക്കൽ ഗുരു കോങ്കണ്ണുള്ള തന്റെ ശിഷ്യനോട് പറഞ്ഞു: ആ കാണുന്ന കോഴിയെ പിടിച്ച് കൊണ്ട് വരൂ,
കണ്ണിന് പ്രോബ്ലമുള്ള ആ ശിഷ്യൻ ചില വസ്തുക്കളെ ഇരട്ടയായി കാണുമായിരുന്നു.
അയാൾ അവിടെയുണ്ടായിരുന്ന ഒരു കോഴിയെ രണ്ടെണ്ണമായിട്ടാണ് കണ്ടത്.
അയാൾ ചോദിച്ചു: രണ്ട് കോഴികളിൽ ഏതിനെയാണ് ഞാൻ പിടിച്ചു കൊണ്ട് വരേണ്ടത്?
ഗുരു പറഞ്ഞു: അവിടെ ആകെ ഒരു കോഴിയല്ലേ ഒള്ളൂ..
ശിഷ്യൻ സമ്മതിച്ചില്ല.
ഗുരു പല തവണ ശിഷ്യന് മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിച്ചു. നിന്റെ കണ്ണിന്റെ പ്രശ്നം കാരണമാണ് നിനക്ക് രണ്ടെണ്ണം ഉള്ളത് പോലെ തോന്നിയത്. യഥാർത്ഥത്തിൽ ഒന്നേ ഒള്ളു.
എന്നാൽ ശിഷ്യന് താൻ കണ്ട യാഥാർത്ഥ്യത്തെ നിഷേധിക്കാൻ കഴിഞ്ഞില്ല. അയാൾ കരുതിയത് ഗുരു തന്നെ വെറുതെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ് എന്നാണ്.
എത്ര തവണ പറഞ്ഞിട്ടും മനസ്സിലാവാത്ത ശിഷ്യനോട് ഗുരു പറഞ്ഞു: എങ്കിൽ നീ അതിൽ ഏതെങ്കിലും ഒരു കോഴിയെ അറുക്കുകയും മറ്റേ കോഴിയെ ജീവനോടെ കൊണ്ടു വരികയും ചെയ്യുക.
ശിഷ്യൻ ഗുരുവിന്റെ ആജ്ഞ കേൾക്കേണ്ട താമസം കോഴിയെ ഓടിച്ച് പിടിച്ച് അതിനെ അറുത്തു.
ശേഷം ഇല്ലാത്ത കോഴിയേ തിരഞ്ഞ് നടന്നു. ജീവനോടെ ഗുരുവിന്റെ മുമ്പിൽ ഹാജറാക്കാൻ.
മൗലാനാ റൂമി പറഞ്ഞ ഈ കഥക്ക് വളരെ വലിയ പൊരുളുകളുണ്ട്.
ഒന്ന്, കണ്ണിന്റെ കാഴ്ചക്ക് സംഭവിച്ച പ്രശ്നമാണ് ഏകമായതിനെ രണ്ടായി കാണിച്ച് തരുന്നത്.
യഥാർത്ഥത്തിൽ ഒന്നേ ഒള്ളു. രണ്ടായിക്കാണുന്നത് കാണപ്പെടുന്ന ഒന്നിന്റെ ന്യൂനതയല്ല. മറിച്ച്, കാണുന്ന കണ്ണിന്റെ പ്രോബ്ലമാണ്.
മറ്റൊരർത്ഥത്തിൽ ഓരോ അപൂർണ്ണനായ മനുഷ്യനെയും അവന്റെ ഉള്ളിലെ ദേഷ്യയും കാമവും കീഴ്പ്പെടുത്തിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ എല്ലാത്തിനെയും വികലമായിട്ടേ അവന് കാണാൻ കഴിയുന്നൊള്ളു.
അവന്റെ ദുർമോഹങ്ങൾ അവനെ സ്നേഹത്തെ തൊട്ട്, കരുണയെ തൊട്ട്, യാഥാത്ഥ്യത്തെ തൊട്ട് അവനെ അന്ധനാക്കിയിരിക്കുന്നു.
നന്മ തിന്മകളെ വേർതിരിച്ചറിയാനുള്ള മനുഷ്യന്റെ സവിശേഷമായ വകതിരിവ് അവന് നഷ്ടമായിരിക്കുന്നു. ഇപ്പോൾ അവനിലുണ്ടെന്ന് വാദിക്കപ്പെടുന്ന വകതിരിവ് മൃഗങ്ങളിലും കാണപ്പെടുന്ന സാമാന്യമായ വകതിരിവാണ്.
അത് വച്ച് മാലാഖമാരെക്കാൾ ഉയരാൻ എങ്ങനെ അവന് സാധിക്കും.
അല്ലെങ്കിൽ, ഒരർത്ഥത്തിൽ കൈക്കൂലി വാങ്ങിയ ജഡ്ജിയുടെ അവസ്ഥയാണ് അവനിപ്പോൾ അനുഭവിക്കുന്നത്.
അക്രമിയുടെയും അക്രമിക്കപ്പെട്ടവന്റേയും ഇടയിൽ നീതി വിധിക്കാൻ കൈക്കൂലി വാങ്ങിയ ജഡ്ജിക്ക് എങ്ങനെ സാധിക്കും?!
അവന്റെ ദുർമോങ്ങൾ അവന്റെ ഹൃദയത്തിനും ദൈവത്തിനും ഇടയിൽ ഒരു പാട് മറകൾ സൃഷ്ടിച്ചിരിക്കുന്നു.
അത് കൊണ്ട് പ്രപഞ്ച നാഥനിൽ നിന്നുള്ള ജ്ഞാന സൂര്യ കിരണങ്ങൾ അവനിൽ പതിക്കുന്നില്ല.
സത്യത്തിന്റെ പാതയിലേക്കുള്ള കാഴ്ച അവനു ലഭിക്കുന്നില്ല.
നമുക്കെല്ലാവർക്കും ആ ഒന്നിനെക്കാനാനും അനുഭവിക്കാണും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
ReplyDelete💕❤️
Delete