Thursday, November 4, 2021

സൂഫികളുടെ മൊഴിമുത്തുകൾ (261-265) || Sufi Quotes in Malayalam || Alif Ahad | Rumi | Dunnul Misri | ജലാലുദ്ധീൻ റൂമി | ദുന്നൂനുൽ മിസ്രി


(261)
റൂമി(റ)യുടെ
ഭൗതിക
ജീവിതത്തിലെ
അവസാന
രാത്രി,
അതിശക്തമായ
പനിയുണ്ട്,
പക്ഷെ
മുഖത്ത്
ഒരു
വിഷമവും
കാണുന്നില്ല.
അദ്ധേഹം
അപ്പോഴും
പ്രണയ
ഗീതങ്ങൾ
ആലപിക്കുന്നു.
തന്റെ
വേർപാട്
കാരണം
ശിഷ്യർക്ക്
ദു:ഖമുണ്ടാവാതിരിക്കാൻ
അവിടന്ന് 
ഉപദേശിക്കുന്നു.
ശേഷം 
പറഞ്ഞു:
ഇന്നലെ
രാത്രി
എനിക്കൊരു
ദർശനമുണ്ടായി,
പ്രണയത്തിന്റെ
തെരുവിൽ
ഞാനൊരു
ഗുരുവിനെ
കണ്ടു.
അദ്ധേഹം
എന്നെ
മാടിവിളിച്ചു.
നമ്മിലേക്ക്
വന്ന്
ചേരാനുള്ള
സമയമായി,
തയ്യാറായിക്കൊള്ളൂ..
_________________________

(262)
പദം
പരമാർത്ഥത്തിന്റെ
നിഴൽ
മാത്രമാണ്.
വാക്ക്
വാസ്തവികതയുടെ
ചില്ല
മാത്രമാണ്.
ഒരു
വാക്കിന്
തന്നെ
ഇത്രത്തോളം
ആകർഷണീയത
ഉണ്ടെങ്കിൽ
അതിനുള്ളിലെ
യാഥാർത്ഥ്യത്തിന്
എത്രത്തോളം 
ആകർഷണീയത
ഉണ്ടാകും?!

_റൂമി (റ)
_________________________

(263)
ഞാൻ
ഞാനല്ല,
നീ
നീയുമല്ല,
നീ
ഞാനുമല്ല.

പിന്നെ,
ഞാൻ
ഞാനായപ്പോൾ
നീ
നീയായി

അങ്ങിനെ
നീ
ഞാനുമായി.

_ റൂമി (റ)
_________________________

(264)
എന്റെ
നാഥാ..
ആളുകൾക്ക്
ഇടയിൽ
വെച്ച്
ഞാൻ
നിന്നെ
വിളിക്കുന്നത്
യജമാനന്മാരെ
വിളിക്കുന്നത്
പോലെയാണ്
എന്നാൽ
എന്റെ
ഏകാന്തതയിൽ
ഞാൻ
നിന്നെ
വിളിക്കുന്നത്
കാമുകന്മാരെ
വിളിക്കുന്നത്
പോലെയുമാണ്.

ജനമദ്ധ്യത്തിൽ
ഞാൻ
നിന്നെ
വിളിക്കും
എന്റെ
ദൈവമേ..

തനിച്ചാവുമ്പോൾ
ഞാൻ
നിന്നെ
വിളിക്കും
എന്റെ
പ്രണയഭാജനമേ..

_ ദുന്നൂനുൽ മിസ്വ്രീ (റ)
_________________________

(265)
ഒരു
ദിവസം
കുളിക്കാതിരുന്നാൽ
നാറുന്നതോ,
മരിക്കുമ്പോൾ 
ഇവിടെ
ഉപേക്ഷിച്ച്
ആളുകൾക്ക്
മറമാടുവാനോ
ദഹിപ്പിക്കുവാനോ
കഴിയുന്നതോ
ആയ
വെറുമൊരു
ദേഹമല്ല
ഞാൻ.
_________________________

Wednesday, November 3, 2021

നാം അനുഭവിക്കുന്ന ദുരിതങ്ങൾ മറക്കാൻ ഒരു കഥ | Sufi Motivational Story in Malayalam | Alif Ahad


ഒരു വ്യക്തി എല്ലാ രാത്രിയിലും പ്രാർത്ഥിക്കുമായിരുന്നു,
ദൈവമേ.. എനിക്കൊരു ആഗ്രഹമുണ്ട്. ഒരേയൊരാഗ്രഹം. 
അത് നിറവേറ്റി തരണേ..
എത്രയോ കാലമായി ഞാൻ നിന്നോട് പ്രാർത്ഥിക്കുകയാണല്ലോ.
എന്റെ പ്രാർത്ഥന ഒരിക്കലെങ്കിലും നീ സ്വീകരിക്കുമോ? 
ഭൂമിയിലെ ഏറ്റവും കഷ്ടപ്പാട് അനുഭവിക്കുന്ന ആൾ ഞാനാണ്. 
എന്തുകൊണ്ടാണ് നീ എനിക്ക്
ഇത്രത്തോളം ബുദ്ധിമുട്ടുകൾ നൽകി പരീക്ഷിക്കുന്നത്. 
"എനിക്ക് എൻ്റെ കഷ്ടപ്പാടുകൾ മറ്റാർക്കെങ്കിലും കൈമാറാനുള്ള ഒരു അവസരം തരണേ.. 
എനിക്ക് നിന്നോട് മറ്റൊന്നും ചോദിക്കാനില്ല. 
എനിക്കെന്റെ ദുരിതങ്ങൾ 
മറ്റാർക്കെങ്കിലും കൈമാറണം. അത്രയേ ഉള്ളൂ. 
അങ്ങനെ ഒരു ദിവസം രാത്രി ദൈവം സംസാരിക്കുന്നത് അയാൾ കിനാവുകണ്ടു.

സ്വർഗ്ഗത്തിൽനിന്നും ഉൽകൃഷ്ടമായ ഒരു ശബ്ദം അവൻ കേട്ടു. 
"എല്ലാവരും നിങ്ങളുടെ ദുരിതങ്ങൾ ഒരു സഞ്ചിയിലാക്കി ദേവാലയത്തിലേക്ക് കൊണ്ടു വരിക" 
അങ്ങനെ പ്രദേശവാസികളെല്ലാം തങ്ങളുടെ ദുരിതങ്ങളുടെ ഭാണ്ഡവുമായി ആ ദേവാലയത്തിലേക്ക് വന്നു.

അയാൾക്ക് സന്തോഷം അടക്കാനായില്ല. 
കാരണം തന്റെ ഒരുപാട് കാലത്തെ അഭിലാഷം പൂവണിയാൻ പോവുകയാണ്.
ആ അനർഗ നിമിഷം വന്നണഞ്ഞിരിക്കുന്നു.

അയാൾ ധൃതിയോടെ ദേവാലയത്തിലേക്ക് കേറി.
മറ്റുള്ള ജനങ്ങളും വ്യഗ്രതയിലാണ്. 

എന്നാൽ ഹാളിനകത്ത് കയറിയപ്പോൾ അയാൾ അന്താളിച്ചു പോയി. 
കാരണം ആളുകളിൽ പലരും അയാളെകാൾ വലിയ ഭാണ്ഡങ്ങളാണ് ചുമന്ന് നിൽക്കുന്നത്. 

എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം കാണപ്പെടാറുള്ള, 
നല്ല വസ്ത്രങ്ങൾ മാത്രം ധരിക്കാറുള്ള, 
നല്ല വർത്തമാനങ്ങൾ മാത്രം പറയാറുളള ആളുകളിൽ പലരും വലിയ വലിയ ദാണ്ഡക്കെട്ടുകളാണ് ചുമന്ന് കൊണ്ട് വന്നിട്ടുള്ളത്. 

അയാൾ ചിന്തിച്ചു, 
നിൽക്കണോ അതോ പോണോ. 
പക്ഷെ അയാൾ പോയില്ല. കാരണം ഒരുപാട് കാലത്തെ പ്രാർത്ഥനക്കുത്തരമാണല്ലോ ഇന്ന് സംഭവിച്ചിരിക്കുന്നത്.

അപ്പോൾ മറ്റൊരു അശരീരി മുഴങ്ങി. 
"എല്ലാവരുടെയും ഭാണ്ഡങ്ങൾ ഹാളിന് ചുറ്റും വെക്കുക."

എല്ലാവരും തങ്ങളുടെ ഭാണ്ഡങ്ങൾ ഓരോ മൂലയിൽ വച്ചു. 
അല്പസമയം മൂകമായ അന്തരീക്ഷം.

അടുത്ത കൽപ്പനക്കായി എല്ലാവരും കാത്തിരുന്നു. പെട്ടെന്ന് വീണ്ടുമൊരു അശരീരി ഉണ്ടായി. 

"ഇനി ആ ഭാണ്ഡങ്ങളിൽ നിന്ന് നിങ്ങൾക്കിഷ്ടമുള്ളത് നിങ്ങൾക്ക് തെരഞ്ഞെടുക്കാം."

അവിടെ ആ നിമിഷം അത്ഭുതങ്ങളുടെ അത്ഭുതം സംഭവിച്ചു. 
എല്ലാവരും തിക്കുംതിരക്കും ഉണ്ടാക്കിയത്
എങ്ങനെയെങ്കിലും സ്വന്തം ഭാണ്ഡം കയ്യിലെടുക്കാൻ വേണ്ടിയായിരുന്നു. 

അയാൾ സ്വന്തം ഭാണ്ഡത്തിന്റെ അടുത്തേക്കാണ് വെപ്രാളപ്പെട്ട് ഓടിയത്.

അയാളും ചിന്തിച്ചത് മറ്റാരെങ്കിലും എൻറെ ഭാണ്ഡം കയ്ക്കലാക്കിയാൽ ഏറ്റവും വലിയ നഷ്ടം അതായിരിക്കും.

എല്ലാവരും അവരവരുടെ തന്നെ ദുരിതങ്ങളുടെ ഭാണ്ഡങ്ങൾ തിരഞ്ഞെടുക്കുകയും ആശ്വാസത്തോടെയും വലിയ സന്തോഷത്തോടെയും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. 
അയാളും വലിയ സന്തോഷത്തിലായിരുന്നു. അയാൾ സ്വയം പറഞ്ഞു: ആർക്കറിയാം, മറ്റുള്ളവരുടെ ഭാഗങ്ങളിലൊക്കെ എന്തൊക്കെയാണ് ഉള്ളത് എന്ന്?! 
നമ്മൾക്ക് നമ്മളുടെത് മാത്രമല്ലേ അറിയൂ. 

അന്ന് അയാൾക്ക് ഒരു കാര്യം ബോധ്യമായി. 
നമ്മുടെ കഷ്ടതകൾ മാത്രമേ നമുക്ക് അനുഭവിക്കാനാവുകയൊള്ളു.

ഉർദു അക്ഷരങ്ങൾ പഠിക്കാം | Let's Learn Urdu | Alif Ahad Academy


ഉർദു അക്ഷരങ്ങൾ

ا (അലിഫ്)

ب (ബെ)

پ (പെ)

ت (തെ)

ٹ (ടെ)

ث (സെ)

ج (ജിം)

چ (ചെ)

ح (ബഢീ ഹെ)

خ (ഖെ)

د (ദാൽ)

ڈ (ഡാൽ)

ذ (zaൽ)

ر (റെ)

ڑ (ഢെ)

ز (ze)

ژ (ഴെ)

س (സീൻ)

ش (ശീൻ)

ص (സ്വാദ്)

ض (zwaദ്)

ط (താഎ)

ظ (zwae)

ع (ഐൻ)

غ (ഗ്വൈൻ)

ف (ഫെ)

ق (ഖാഫ്)

ک (കാഫ്)

گ (ഗാഫ്)

ل (ലാം)

م (മീം)

ن (നൂൻ)

و (വാവ്)

ہ (ഛോട്ടീ ഹെ)

ھ (ദോ ചശ്മീ ഹെ)

ء (ഹംZa)

ی (ഛോട്ടീ യെ)

ے (ബഢീ യെ)

Tuesday, November 2, 2021

ചെയ്തില്ല | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം - 11 | Let's Learn English | Free Spoken English Course | Alif Ahad Academy


ഇന്ന് നമുക്ക് 'ചെയ്തില്ല' എന്ന് ഇംഗ്ലീഷിൽ എങ്ങനെ പറയാമെന്ന് പഠിക്കാം.
ഞാൻ വന്നില്ല
ഞാൻ ചായ കുടിച്ചില്ല
പോലെയുള്ളവ.

"ചെയ്യാറില്ല" എന്ന് പറയാൻ വേണ്ടി നാം എനിക്കും നിനക്കും അവർക്കും ഞങ്ങൾക്കും അവനും അവൾക്കുമെല്ലാം ശേഷം Don't/Doesn't എന്നായിരുന്നു ചേർത്തത്.

എന്നാൽ 'ചെയ്തില്ല' എന്ന അർത്ഥം ലഭിക്കാൻ "Didn't" എന്നാണ് ചേർക്കേണ്ടത്.

നമുക്ക് കഴിഞ്ഞ ഭാഗത്തെ ഉദാഹരണങ്ങളിൽ മാറ്റം വരുത്തി മനസ്സിലാക്കാം.

I wrote a story
(ഞാൻ ഒരു കഥ എഴുതി)

I didn't write a story?
(ഞാൻ ഒരു കഥ എഴുതിയില്ല)

They played cricket
(അവർ ക്രിക്കറ്റ് കളിച്ചു)

They didn't play cricket?
(അവർ ക്രിക്കറ്റ് കളിച്ചില്ല)

We slept well
(ഞങ്ങൾ നന്നായുറങ്ങി)

We didn't sleep well?
(ഞങ്ങൾ നന്നായുറങ്ങിയില്ല)

He went to school
(അവൻ സ്കൂളിലേക്ക് പോയി)

He didn't go to school?
(അവൻ സ്കൂളിലേക്ക് പോയല്ല)

She came to city
(അവൾ സിറ്റിയിലേക്ക് വന്നു)

She didn't come to city?
(അവൾ സിറ്റിയിലേക്ക് വന്നില്ല)


'ചെയ്തു' എന്ന പ്രയോഗത്തിൽ ക്രിയയുടെ രണ്ടാമത്തെ രൂപമാണ് ഉപയോഗിച്ചതെങ്കിലും 'ചെയ്തില്ല' എന്ന പ്രയോഗത്തിൽ ക്രിയയുടെ ഒന്നാമാത്തെ രൂപം തന്നെയാണ് ഉപയോഗിക്കേണ്ടത്.

അപ്പോൾ ഒരു സംശയം?
ആദ്യത്തേതിൽ did ഇല്ലല്ലോ,
അതിന്റെ നേരെ ഓപോസിറ്റിൽ did ഉണ്ട് താനും.
എന്തായിരിക്കും കാരണം?

ആദ്യത്തേതിൽ did പ്രത്യക്ഷത്തിൽ കാണുന്നില്ലെങ്കിലും verb ന്റെ രണ്ടാമത്തെ രൂപത്തിൽ did ഒളിച്ചിരിക്കുന്നുണ്ട്. 
ആവശ്യം വരുമ്പോൾ മാത്രമേ പുറത്തേക്ക് വരികയൊള്ളു എന്ന് മാത്രം. 

ഈ ഭാഗം മനസ്സിലായി എങ്കിൽ ഉദാഹരണങ്ങൾ സ്വന്തമായി എഴുതി പ്രാക്ടീസ് ചെയ്യുക.

നന്ദി.

സൂഫികളുടെ മൊഴിമുത്തുകൾ (256-260) || Sufi Quotes in Malayalam || Alif Ahad | Allama Iqbal | Naisapuri | അല്ലാമ ഇഖ്ബാൽ | അബൂ ഉസ്മാനു നൈസാബൂരീ


(256)
ആളുകൾക്കിടയിൽ
പരസ്പര
ശത്രുത
ഉണ്ടാവാനുള്ള
അടിസ്ഥാന
കാരണങ്ങൾ
മൂന്നാണ്.
ഒന്ന്,
സമ്പത്തിനോടുള്ള
ആർത്തി
രണ്ട്,
ആളുകൾ
തന്നെ
ബഹുമാനിക്കണം
എന്ന
ആഗ്രഹം
മൂന്ന്,
ആളുകൾക്കിടയിൽ
തനിക്ക്
സ്വീകാര്യത
ലഭിക്കണേ
എന്ന
പൂതി.

_അബൂ ഉസ്മാനു നൈസാബൂരീ (റ)
_________________________

(257)
നാല്
അവസരങ്ങളിൽ
ഒരാളുടെ
മനസ്സ്
സംതൃപ്തിയോടെ
നിലനിൽക്കുന്നില്ല
എങ്കിൽ
അവന്
പൂർണ്ണ
വ്യക്തിത്വത്തിന്
ഉടമയാവാൻ
കഴിയില്ല.
ഒന്ന്,
നിനക്ക്
വല്ലതും
നിഷേധിക്കപ്പെടുന്ന
സമയം
രണ്ട്,
നിനക്ക്
വല്ലതും
നൽകപ്പെടുന്ന
സമയം
മൂന്ന്,
അന്തസ്സിന്റെയും
അഭിമാനത്തിന്റെയും
സമയം
നാല്,
നിന്ദ്യതയുടെയും
അപമാനത്തിന്റെയും
സമയം.

_ അബൂ ഉസ്മാനു നൈസാബൂരീ (റ)
_________________________

(258)
നാഥനിൽ
നിന്നുള്ള
തൗഫീഖ്
(ഭാഗ്യം)
ലഭിച്ചവൻ
അവന്റെ
നാഥനെ
അല്ലാതെ
മറ്റൊരാളെയും
ഭയക്കാത്തവനാണ്.
അവന്റെ
നാഥനിൽ
നിന്നല്ലാത്തെ
മറ്റൊരാളിൽ
നിന്നും
ഒന്നും
പ്രതീക്ഷിക്കാത്തവനാണ്.
സ്വന്തം
ദേഹേച്ഛയെക്കാൾ
അവന്റെ
നാഥന്റെ
ഇച്ഛയെ
തിരഞ്ഞെടുത്തവനുമാണ്.

_ അബൂ ഉസ്മാനു നൈസാബൂരീ (റ)
_________________________

(259)
ഒരാളിൽ
അഹംഭാവം
ഉണ്ടാകുന്നത്
രണ്ട്
കാര്യങ്ങൾ
കൊണ്ടാണ്.

ഒന്ന്,
സ്വന്തം
നഫ്സിനെ
വലിയ
മഹത്വത്തോടെ
കാണുകയും
തന്നെ 
കുറിച്ച്
മാത്രം
സംസാരിക്കുകയും
ചെയ്യുക.

രണ്ട്,
സൃഷ്ടാവിനെ
കാണാതെ
സൃഷ്ടികളെ
മാത്രം
കാണുകയും
അവരെ
കുറിച്ച്
മാത്രം
സംസാരിക്കുകയും
ചെയ്യുക.
_________________________

(260)
റൂമി
എന്നിലെ
മണ്ണിനെ
രത്നമാക്കി
മാറ്റി

റൂമി
എന്നിലെ
ധൂളികളിൽ 
നിന്നും
പുതിയൊരു
പ്രപഞ്ചത്തെ
നിർമിച്ചു
തന്നു.

_ അല്ലാമ: ഇഖ്ബാൽ
_________________________

Monday, November 1, 2021

ചെയ്തോ? | പ്രയോഗങ്ങളിലൂടെ ഇംഗ്ലീഷ് പഠിക്കാം | Let's Learn English | Free Spoken English Course | Alif Ahad Academy


കഴിഞ്ഞ ദിവസം നാം പഠിച്ചത് 'ചെയ്തു' എന്ന പ്രയോഗമാണ്.
ഇനി, ചെയ്തോ? എന്ന് ഇംഗ്ലീഷിൽ എങ്ങനെ ചോദിക്കാമെന്ന് നമുക്ക് നോക്കാം.

വളരെ ഈസിയായി പറയാം.
ചെയ്യാറുണ്ടോ? എന്ന ചോദ്യം ലഭിക്കാൻ വേണ്ടി നാം വാക്യത്തിന്റെ തുടക്കത്തിൽ Do/Does എന്നായിരുന്നു ചേർത്തത്.

എന്നാൽ 'ചെയ്തോ' എന്ന അർത്ഥം ലഭിക്കാൻ വാക്യത്തിന്റെ തുടക്കത്തിൽ 'Did' എന്നാണ് ചേർക്കേണ്ടത്.

നമുക്ക് കഴിഞ്ഞ ഭാഗത്തെ ഉദാഹരണങ്ങളിലൂടെത്തന്നെ മനസ്സിലാക്കാം.


I wrote a story
(ഞാൻ ഒരു കഥ എഴുതി)

Did I write a story?
(ഞാൻ ഒരു കഥ എഴുതിയോ?)

They played cricket
(അവർ ക്രിക്കറ്റ് കളിച്ചു)

Did they played cricket?
(അവർ ക്രിക്കറ്റ് കളിച്ചോ?)

We slept well
(ഞങ്ങൾ നന്നായുറങ്ങി)

Did we sleep well?
(ഞങ്ങൾ നന്നായുറങ്ങിയോ?)

Did he go to school?
(അവൻ സ്കൂളിലേക്ക് പോയോ?)

She came to city
(അവൾ സിറ്റിയിലേക്ക് വന്നു)

She came to city
(അവൾ സിറ്റിയിലേക്ക് വന്നു)

Did she come to city?
(അവൾ സിറ്റിയിലേക്ക് വന്നോ?)


Did തുടക്കത്തിൽ വന്ന ഉദാഹരണങ്ങളിൽ നാം ഉപയോഗിച്ചത് Verbന്റെ ഒന്നാമത്തെ രൂപം തന്നെയാണ് എന്ന് പ്രത്യേകം മനസ്സിലാക്കണം.

ഈ ഭാഗം മനസ്സിലായി എങ്കിൽ ഉദാഹരണങ്ങൾ സ്വന്തമായി എഴുതി പ്രാക്ടീസ് ചെയ്യുക.

സൂഫികളുടെ മൊഴിമുത്തുകൾ (251-255) || Sufi Quotes in Malayalam || Alif Ahad | Lubaba Abida | Haddad | ലുബാബ ആബിദ | അബൂഹഫ്സ് ഹദ്ദാദ്


(251)
നാഥനെ
കുറിച്ചുള്ള
ജ്ഞാനം
അവനോടുള്ള
പ്രണയത്തെ
രൂപപ്പെടുത്തും.
അവനോടുള്ള
പ്രണയം
അവനിലേക്കുള്ള
അതിയായ
ആഗ്രഹം
ജനിപ്പിക്കും.
അവനോടുള്ള
ആ ആഗ്രഹം
അവന്റെ
ഉറ്റമിത്രമാവാൻ
സഹായിക്കും.
അവന്റെ
ഉറ്റമിത്രമായാലോ
പിന്നെ
അവന്റെ
ഇഷ്ടങ്ങൾ
മാത്രം
പ്രവർത്തിക്കാനും
അവനെ
മാത്രം
മുഴുവൻ
സമയവും
സേവിക്കാനും
സാധിക്കും.

ലുബാബ ആബിദ (റ)
_________________________

(252)
ലുഖ്മാനുൽ
ഹഖീമിനോട്
ഒരാൾ
ചോദിച്ചു:
നിങ്ങൾ
എവിടുന്നാൽ
ഇത്രത്തോളം
മര്യാദ
പഠിച്ചത്?
അദ്ധേഹം
പറഞ്ഞു:
മര്യാദ
ഇല്ലാത്തവരിൽ
നിന്ന്.
മര്യാദ
ഇല്ലാത്തവരിൽ
നിന്നോ?
അതെ,
പല 
സദസ്സുകളിലും
പലരും
അപമര്യാദയോടെ
പെരുമാറുമ്പോൾ
പ്രവൃത്തി
ഉചിതമായില്ല
എന്ന്
ഞാൻ
മനസ്സിലാക്കും.
അത്
എന്റെ
ജീവിതത്തിലും
ഉണ്ടാവാതിരിക്കാൻ
ഞാൻ
ശ്രമിക്കും.
_________________________

(253)
നാം
ആത്മീയമായ
അനുഗ്രഹങ്ങൾ
എന്ന്
ധരിക്കുന്ന
പലതും
പരീക്ഷകളും
പരീക്ഷണങ്ങളും
ആയിരിക്കും.
ഒരു
തിരിച്ചറിവ്
നഷ്ടപ്പെടുമ്പോൾ
ലഭിക്കപ്പെട്ട
അനുഗ്രഹങ്ങൾ
കാരണം
പരാജയം
ഏറ്റുവാങ്ങേണ്ടി 
വരാം.
ബിൽഖീസ്
രജ്ഞിയുടെ
സിംഹാസനം
ഞൊടിയിട
കൊണ്ട്
ആസഫ്
ബിൻ
ബർഖിയാ(റ)
സുലൈമാൻ(അ)
പ്രവാചകരുടെ
ദർബാറിൽ
എത്തിച്ചു.
ശേഷം
അദ്ദേഹം
പറഞ്ഞു:
ഇത് 
എന്റെ 
നാഥന്റെ 
അനുഗ്രഹം
കൊണ്ടാണ്.  
ഞാന്‍ 
നന്ദി 
കാണിക്കുമോ 
അതല്ല 
നന്ദികേട്
കാണിക്കുമോയെന്ന്
അറിയാന്‍ 
എന്നെ
പരീക്ഷിക്കാനാണിത്.
_________________________

(254)
സൂഫിസം
മായാജാലമോ
ഇന്ദ്രജാലമോ
അല്ല.
അത്ഭുത
പ്രകടനവും
അല്ല.
എന്നാൽ
സൂഫിസമൊരു
മഹാത്ഭുത-
മാണുതാനും.
എങ്ങനെ?

ഒരു
മനുഷ്യന്റെ
മനസ്സ്
സംസ്കരിച്ച്
അവന്റെയുളളിൽ
ദൈവീക
പ്രകാശം
നിറച്ച്
അവനെ
ഒരു
യഥാർത്ഥ
വ്യക്തിയാക്കുന്ന
പ്രക്രിയയെക്കാൾ
വലിയ
അത്ഭുതം
മറ്റെന്തുണ്ട്, 
അതിനേക്കാൾ
വലിയ
മായാജാലം
മറ്റേതുണ്ട്.
_________________________

(255)
പുറമേ
കാണുന്ന
മാന്യതയും
സംസ്കാരവും
അകമേ
ഉള്ള
മാന്യതയുടെ
അടയാളമാണ്.
അതുകൊണ്ടാണ്
പ്രവാചകർ (സ)
പറഞ്ഞത് :
ഒരാളുടെ
ഹൃദയം
ഭക്തിസാന്ദ്രമെങ്കിൽ
അവന്റെ
അവയവങ്ങളും 
ഭക്തിയുള്ള- 
തായിരിക്കും.

_ അബൂഹഫ്സ് ഹദ്ദാദ് (റ)
_________________________

Sunday, October 31, 2021

ആത്മജ്ഞാനി പ്രപഞ്ചനാഥനെയല്ലാതെമറ്റൊന്നിനെയും കാണില്ല | Sufi Motivational Story in Malayalam | Alif Ahad


ദുന്നൂൻ അബുൽ ഫൈദ് അൽ മിസ്രി അഥവാ ദുന്നൂനുൽ മിസ്രി എന്ന മഹാജ്ഞാനിയായ ഒരു സൂഫി ഗുരു ഈജിപ്തിൽ ജീവിച്ചിരുന്നു. 
AD 796 ലാണ് അദ്ദേഹം ജനിച്ചത്.
ഒരു ദിവസം തന്റെ യാത്രക്കിടയിൽ അദ്ദേഹം ഒരു അരുവിക്കരികിലെത്തി. അങ്ങനെ അദ്ദേഹം അരുവിയിലേക്കിറങ്ങുകയും പ്രാർത്ഥനക്ക് വേണ്ടി അംഗസ്നാനം ചെയ്യുകയും ചെയ്തു.
ആ സമയം കുറച്ചപ്പുറത്തുള്ള ഒരു മാളികയിൽ നിന്നും ഒരു സുമുഖിയായ സ്ത്രീ അദ്ദേഹത്തെ നോക്കി നിൽക്കുന്നു. ഇത് കണ്ട് ഗുരു ദുന്നൂനുൽ മിസ്രി ആ സ്ത്രീയുടെ അടുത്തേക്ക് ചെന്നു. ശേഷം അവരോട് എന്തെങ്കിലും സംസാരിക്കുവാനായി ആവശ്യപ്പെട്ടു.

അപ്പോൾ ആ സ്ത്രീ പറഞ്ഞു: അകലെ നിന്ന് ഞാൻ നിങ്ങളെ നോക്കിയപ്പോൾ നിങ്ങളൊരു ഭ്രാന്തനാണ് എന്നാണ് ഞാൻ കരുതിയത്. പിന്നെ നിങ്ങൾ കുറച്ചടുത്ത് വന്നപ്പോൾ എനിക്ക് തോന്നി, നിങ്ങളൊരു ജ്ഞാനിയാണ് എന്ന്.

അൽപം കൂടി മുന്നോട്ട് വന്നപ്പോൾ നിങ്ങൾ ഒരു ആത്മജ്ഞാനിയാണെന്ന് ഞാൻ ചിന്തിച്ചു.
എന്നാൽ നിങ്ങളെന്നോട് സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായി, 
നിങ്ങളീ മേൽ പറയപ്പെട്ട ഒന്നുമല്ല എന്ന്.

അപ്പോൾ അദ്ദേഹം ആ സ്ത്രീയോട് ചോദിച്ചു: നിങ്ങൾ ഇങ്ങനെയൊക്കെ ചിന്തിക്കാനുളള കാരണമെന്താണ്?

അവർ പറഞ്ഞു: നിങ്ങൾ ഒരു ഭ്രാന്തനായിരുന്നു എങ്കിൽ നിങ്ങൾ അംഗശുദ്ധി വരുത്തില്ല. കാരണം ഭ്രാന്തന്മാരോട് നിസ്കരിക്കുവാനോ വുദു ചെയ്യുവാനോ ഉള്ള കൽപന ഇല്ല.
നിങ്ങളൊരു ജ്ഞാനിയായിരുന്നു എങ്കിൽ നിങ്ങൾ എന്നെ നോക്കുകയില്ലായിരുന്നു.
ഇനി നിങ്ങൾ ഒരു ആത്മജ്ഞാനിയായിരുന്നു എങ്കിൽ നിങ്ങൾക്ക് എവിടെയും പ്രപഞ്ചനാഥനെയല്ലാതെ മറ്റൊന്നിനെയും കാണാൻ പോലും കഴിയില്ലായിരുന്നു.
ഇത് പറഞ്ഞു കൊണ്ട് ആ സ്ത്രീ അകത്തേക്ക് പോയി.

ഗുരു ദുന്നൂനുൽ മിസ്രി മന്ദസ്മിതം തൂകി. 
തന്റെ നാഥനിൽ നിന്നുള്ള ഒരു സന്ദേശമായിട്ടാണ് അദ്ദേഹം ഈ സംഭവത്തെ മനസ്സിലാക്കിയത്.

നാം ജീവിക്കുന്ന ഓരോ നിമിഷവും നാഥനിൽ നിന്നുളള സന്ദേശവാഹകരാണ്. വളരെ സൂക്ഷ്മമായി ചിന്തിക്കുമ്പോൾ അവ ഓരോന്നിന്റെ പൊരുളുകൾ നമുക്ക് മനസ്സിലായി തുടങ്ങും.
നമുക്ക് ചുറ്റുപാടിൽ എന്ത് സംഭവിച്ചാലും, അത് പ്രത്യക്ഷമായോ പരോക്ഷമായോ നാമുമായി ബന്ധപ്പെട്ടതാണെന്ന് നമുക്ക് തോന്നിയാലും ഇല്ലെങ്കിലും എല്ലാത്തിലും ഒരു പാഠം ഒളിഞ്ഞ് കിടക്കുന്നുണ്ട്.
മരത്തിൽ നിന്നും ഒരില വീണതോ, റോസാ പൂ വിരിഞ്ഞതോ, കാക്ക കരഞ്ഞതോ, ഉറുമ്പുകൾ അരിച്ചരിച്ച് പോകുന്നതോ പോലെയുളള വളരെ നിസാരമെന്ന് നാം ധരിക്കുന്ന, പൊതുവെ ആളുകൾ പ്രാധാന്യം കൽപ്പിക്കാത്ത കാര്യങ്ങളാണെങ്കിലും ഇനി നമ്മുടെ ജീവിതത്തിലെ സന്തോഷകരമോ സങ്കടകരമോ ആയ വലിയ വലിയ സംഭവങ്ങളാണെങ്കിലും, ഇവ ഓരോന്നിൽ വളരെയധികം പാഠങ്ങൾ നമുക്ക് പഠിക്കാനുണ്ട്.
ഇവയെല്ലാം തന്നെ പ്രപഞ്ച നാഥനിൽ നിന്നും നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സന്ദേശങ്ങളാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.
എന്നാൽ വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം, ഈ സന്ദേശങ്ങൾ ചില നേരത്ത് നമുക്ക് മാത്രമുള്ളതാവാം. അത് മറ്റുള്ളവർക്ക് ശെയർ ചെയ്യാനോ, മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനോ നാം ശ്രമിക്കരുത്. ജീവിത പരീക്ഷയിൽ കോപ്പയടി ഇല്ല.

ഇങ്ങനെ ജീവിതത്തിലെ ഓരോ പാഠങ്ങളും ഉൾക്കൊള്ളേണ്ട പോലെ ഉൾക്കൊണ്ട് തന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയവരാണ് സൂഫികളും, മിസ്റ്റിക്കുകളും, ആത്മജ്ഞാനികളും.

ചിന്തകളും ഉദ്ദേശങ്ങളും പരിശുദ്ധമാക്കുമ്പോൾ കർമ്മങ്ങളും കാഴ്ചകളും കാഴ്ചപ്പാടുകളും പരിശുദ്ധമാകുന്നു.
അപ്പോൾ അനുഭവങ്ങൾ നമുക്ക് വലിയ ആശയങ്ങൾ പകർന്നു തരികയും ജീവിതത്തിൽ നാം പക്വമതികളാവുകയും ചെയ്യുന്നു.

അവൻ/അവൾ ഒരു കവിയല്ല | Let's Learn Persian - 9 | Free Persian Language Course in Malayalam | ഫാർസി ഭാഷ പഠിക്കാം | Alif Ahad Academy

Let's Learn Persian - 9


ഇന്ന് നാം പഠിക്കുന്നത് അവൻ/അവൾ __ അല്ല എന്ന പ്രയോഗമാണ്.
'അവൻ' അല്ലങ്കിൽ 'അവൾ' എന്നതിന് ഫാർസിയിൽ 'ഊ' (او) എന്നാണ് പറയുക എന്ന് നാം കഴിഞ്ഞ ക്ലാസിൽ പഠിച്ചു.

അല്ല എന്ന അർത്ഥം ലഭിക്കാൻ 'ഊ' (او) എന്നതിന് ശേഷം نيست (നീസ്ത്) എന്നാണ് ചേർക്കേണ്ടത്.

അപ്പോൾ 'മൻ' (ഞാൻ) എന്നതിന് ശേഷം ഹസ്തം എന്നും 'തോ' (നീ) എന്നതിന് ശേഷം ഹസ്തീ എന്നും ഊ (അവൻ/അവൾ) എന്നതിന് ശേഷം അസ്ത് എന്നുമായിരിക്കും വരിക.


കഴിഞ്ഞ ദിവസത്തെ ഭാഗം (#8) വായിക്കാത്തവർ ഇവിടെ ക്ലിക്ക് ചെയ്യുക

നമുക്ക് ചില ഉദാഹരണങ്ങളിലൂടെ പഠിക്കാം.

او دكتر نيست
ഊ ദുക്തർ നീസ്ത്
(അവൻ ഡോക്ടറല്ല)

او دكتر نيست
ഊ ദുക്തർ നീസ്ത്
(അവൾ ഡോക്ടറല്ല)

او حسابدار نيست
ഊ ഹിസാബ്ദാർ നീസ്ത്
(അവൻ അക്കൗണ്ടന്റല്ല)

او حسابدار نيست
ഊ ഹിസാബ്ദാർ നീസ്ത്
(അവൾ അക്കൗണ്ടന്റല്ല)

او مهندس نيست
ഊ മുഹന്തസ് നീസ്ത്
(അവൻ എഞ്ചിനിയറല്ല)

او مهندس نيست
ഊ മുഹന്തസ് നീസ്ത്
(അവൾ എഞ്ചിനിയറല്ല)

او خواننده نيست
ഊ ഖ്വാനന്തെ നീസ്ത്
(അവൻ പാട്ടുകാരനല്ല)

او خواننده نيست
ഊ ഖ്വാനന്തെ നീസ്ത്
(അവൾ പാട്ടുകാരിയല്ല)

او شاعر نيست
ഊ ശാഇർ നീസ്ത്
(അവൻ കവിയല്ല)

او شاعر نيست
ഊ ശാഇർ നീസ്ത്
(അവൾ കവിയത്രിയല്ല)

ഈ ഭാഗം മനസ്സിലായവർ മാത്രം ഉദാഹരണം കമന്റ് ബോക്സിൽ എഴുതുക.

പഠിക്കാൻ ആഗ്രഹമുള്ളവരിലേക്ക് എത്തിക്കുക.

എല്ലാവർക്കും നന്മ വരട്ടെ.

സ്നേഹം.

സൂഫികളുടെ മൊഴിമുത്തുകൾ (246-250) || Sufi Quotes in Malayalam || Alif Ahad | Rumi | Imam Ali | ജലാലുദ്ധീൻ റൂമി | ജഅഫറുൽ ഖുൽദി | ദുന്നൂനുൽ മിസ്വ്രി | ഇമാം അലി

(246)
ലോകം
ഒരു
സ്വപ്നമാണ്.
ഉറങ്ങുന്നവൻ
മാത്രമാണ്
ഇതിനെ
യാഥാർത്ഥ്യമെന്ന്
ധരിക്കുന്നത്.
ഒരിക്കൽ
ഉദയം പോലെ
മരണം
വരും.
അന്ന്
നീ
ഉണരും,
നിന്റെ
ദുഃഖങ്ങളെന്ന്
നീ
കരുതിയ
എല്ലാത്തിനെയും 
നോക്കി
ചിരിച്ച്കൊണ്ട്.

_റൂമി (റ)
_________________________

(247)
കാറ്റിൽ
ആടിയുലയുന്ന
ഇല പോലെ
ഒരു
വ്യഥയും
വേദനയും
ഇല്ലാതെ
ഉയർന്ന്
പൊങ്ങലല്ല
നൃത്തം.
നീ
നിന്റെ
ഹൃദയത്തെ
കീറിമുറിച്ച്
ശരീര
ബോധത്തിന്
അപ്പുറത്തേക്ക്
ഉയർന്ന്
രണ്ട്
ലോകങ്ങൾക്കും
ഇടയിൽ
അകപ്പെടുമ്പോഴുള്ള
ഒരനുഭവമാണ്
നൃത്തം.

_റൂമി (റ)
_________________________

(248)
നീ
നിന്റെ
നാഥന്റെ
മാത്രം
അടിമയാവുക.
എന്നാൽ
നിനക്ക്
മറ്റുള്ളവരിൽ
നിന്നെല്ലാം
സ്വതന്ത്രനാവാം.

_ജഅഫറുൽ ഖുൽദി (റ)
_________________________

(249)
ആഗ്രഹിച്ചത്
കൊണ്ട്
മാത്രം
ഒരാൾക്ക്
വിജ്ഞാനം
ലഭിക്കുമായിരുന്നെങ്കിൽ
ഈ 
ലോകാത്ത്
ഒരു
അജ്ഞൻ
പോലും
ഉണ്ടാവില്ലായിരുന്നു.
അതുകൊണ്ട്
നീ
പരിശ്രമിക്കുക,
മടിയനോ
അശ്രദ്ധവാനോ
ആവാതിരിക്കുക.
കാരണം
മടികാണിച്ചവനാണ്
നാളെ
ഖേദിക്കേണ്ടി
വരിക.

_ഇമാം അലി (റ)
_________________________

(250)


ഈ ലോകം
ആനന്ദപൂർണ്ണ-
മാകുന്നത്
അവന്റെ
ഓർമ്മകൾ
കൊണ്ടാണ്.
പരലോകത്തെ
ആസ്വാദ്യകര-
മാക്കുന്നത്
അവന്റെ
മാപ്പ്
കൊണ്ടാണ്. 
സ്വർഗ്ഗങ്ങൾ
പരമാനന്ദം
നൽകുന്നത്
അവന്റെ
തൃക്കാഴ്ച്ച
ലഭിക്കുന്നത്
കൊണ്ടാണ്.

_ദുന്നൂനുൽ മിസ്വ്രി (റ)
_________________________

English Test - 2 | Free Spoken English Course in Malayalam | Let's Learn English | Alif Ahad Academy


English Test- 2
ഈ ടെസ്റ്റ് പരസഹായമില്ലാതെ ചെയ്യുക.
എങ്കിൽ മാത്രമേ നമുക്ക് നമ്മെ സത്യസന്ധമായി വിലയിരുത്താ കഴിയുകയുള്ളൂ. 
മിസ്റ്റൈക്കുകൾ സംഭവിച്ചാൽ വീണ്ടും ആവർത്തിച്ച് പഠിക്കാൻ ശ്രമിക്കുക.


പാഠഭാഗങ്ങൾ ഇതുവരെ റിവിഷൻ ചെയ്തിതിട്ടില്ലെങ്കിൽ പഠിച്ച ശേഷം Test അറ്റന്റ് ചെയ്യുക.












ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...