Thursday, May 26, 2022

സൂഫികളുടെ മൊഴിമുത്തുകൾ (511-520) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫീ ഗുരു | സൂഫീ വനിത


(511)
ആത്മജ്ഞാനത്തിന്റെ
വഴിയിൽ
പ്രവേശിച്ചവൻ
ആത്മാനന്ദ
സ്വർഗ്ഗത്തിന്റെ
വഴിയിൽ
പ്രവേശിച്ചു.
മാലാഖമാർ
സദാസമയവും
അവർക്കുമേൽ
സംരക്ഷണത്തിന്റെ
ചിറകുകൾ
വിടർത്തി 
നിൽക്കുന്നു.

_ ഗുരു
_________________________

(512)
ശരീഅഃ,
നിന്റെത് 
നിന്റെതും,
എന്റെത്
എന്റേതുമാണ്.

ത്വരീഖഃ,
നിന്റെത് 
നിന്റെത്
തന്നെ.
മാത്രമല്ല,
എന്റെതും
നിന്റെത്
തന്നെ.

മഅരിഫഃ,
ഇവിടെ
എന്റെതോ
നിന്റെതോ
ആയി
ഒന്നുമില്ല.
എല്ലാം
അവന്റെതാണ്.
_________________________

(513)
നിന്നിൽ
പ്രത്യേകമായി
നിലനിൽക്കുന്ന
സദ്ഗുണമേതോ,
അതുകൊണ്ട്
ജീവിതം
എപ്പോഴും
പരീക്ഷിച്ചു 
കൊണ്ടിരിക്കും.

_ സൂഫി
_________________________

(514)
എല്ലാവരും
ഉറങ്ങുകയാണ്,
പ്രണയികൾ
ഒഴികെ.
അവർ
ഉണർന്നിരുന്ന്
അവരുടെ
ദൈവത്തോട്
കഥ 
പറഞ്ഞു 
കൊണ്ടിരിക്കുന്നു.

_ സൂഫി
_________________________

(515)
മെഴുകുതിരികൾ
ഒരുപാടുണ്ട്.
പക്ഷെ,
വെളിച്ചം 
ഒന്ന്
മാത്രം.

_ സൂഫി
_________________________


(516)

അവരുടെ
തൗഹീദ്.

അവനെ
മാത്രമേ
ഓർക്കൂ..
അവനെ
മാത്രമേ
അറിയൂ..
അവനെ
മാത്രമേ
കാണൂ..
അവനെ
മാത്രമേ
കേൾക്കൂ..
ഇത്
അവരുടെ
തൗഹീദ്,
അത്
അപരന്
ശിർക്ക്.

_ സൂഫി
_________________________

(517)
ദൈവീക
വിലയനത്തിലൂടെ
മാത്രമാണ്
സൂഫിക്ക്
തൗഹീദിന്റെ
പരിമളം
ആസ്വദിക്കാനാവുന്നത്.

_ സൂഫിയ
_________________________

(518)
മൂന്ന്
വിധം
യാത്രകളാണ്
ഉള്ളത്.
നാഥനിൽ
നിന്നുള്ള
യാത്ര,
നാഥനിലേക്കുള്ള
യാത്ര,
നാഥനിലായുള്ള
യാത്ര.

_ സൂഫി
_________________________

(519)
ഞാൻ
പ്രശംസകളെ
തേടി
അലയുന്നില്ല.
ഞാൻ
അധിക്ഷേപങ്ങളിൽ
നിന്നും
ഓടി
അകലുന്നുമില്ല.
അവ
രണ്ടും
എനിക്കൊരു
വിഷയമേ
അല്ല.

_ റൂമി(റ)
_________________________

(520)
നാഥനിലേക്കുള്ള
വാതിലിനരികെ
നിൽക്കുന്നവരാണ്
സൂഫി.
നാഥനിലേക്കുള്ള
വാതിൽ
തൃപ്തിയാണ്.
എല്ലാം
പൂർണ്ണ
തൃപ്തിയോടെ
സ്വീകരിക്കാനുള്ള
മനോഭാവം.

_ സൂഫിയ
_________________________

Wednesday, May 25, 2022

സൂഫികളുടെ മൊഴിമുത്തുകൾ (506-510) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫീ ഗുരു | സൂഫീ വനിത

(506)
ഞാൻ
ദൈവത്തെ
തിരഞ്ഞു.
പക്ഷെ
എന്നെയാണ്
കണ്ടെത്തിയത്.
പിന്നെ
ഞാൻ
എന്നെത്തന്നെ
തിരഞ്ഞു.
അപ്പോൾ
ദൈവത്തെ
കണ്ടെത്തി.

_സൂഫി
_________________________

(507)
യുക്തിപരമായ
തെളിവുകൾ
കൊണ്ട്
ദൈവത്തെ
തിരയുന്നത്
വിളക്ക്
കത്തിച്ച്
സൂര്യനെ
തിരയുന്നത്
പോലെയാണ്.

_സൂഫി
_________________________

(508)
വാക്കുകൾ
ഹൃദയത്തിൽ
നിന്നാണ്
വരുന്നതെങ്കിൽ
അവ
ഹൃദയത്തിലേക്ക്
പ്രവേശിക്കും.
എന്നാൽ,
വാക്കുകൾ
നാവിൽ
നിന്നാണ്
വരുന്നതെങ്കിൽ
അവ
കാതുകൾക്ക-
പ്പുറത്തേക്ക്
പ്രവേശിക്കുകയില്ല.

_സൂഫി
_________________________

(509)
വസ്തു 
നിഷ്ഠമായ
രചന
സംഭവിക്കുന്നത്
ഹൃദയത്തിലാണ്.
നിന്റെ
ഹൃദയം
ഉണരട്ടെ!
കാരണം
ഹൃദയം
പൂർണ്ണമായി
ഉണർന്നാൽ,
അതിന്
മറ്റൊരു
കൂട്ടുകാരനെ
ആവശ്യമാവില്ല.

_ സൂഫിയ
_________________________

(510)
ഊദിന്റെ
കഷ്ണം
പോലെയാണ്
ശരീരം.
അതിൽ
നിന്നും
പരക്കുന്ന
സുഗന്ദം
പോലെയാണ്
നഫ്സ്.
നഫ്സ്
ശരീരത്തേക്കാൾ
വലുതാണ്.
ചിലരുടേത്
മലകളോളം,
ചിലരുടേത്
ആകാശ 
ഭൂമിയോളം,
മറ്റു
ചിലരുടേത്
അതിനേക്കാളും.

_സൂഫി
_________________________

Wednesday, May 11, 2022

ഇമാം റാസിയും കിഴവിയും | Sufi Motivational Story in Malayalam | Imam Razi | Alif Ahad

ഫഖ്റുദ്ദീൻ അർ-റാസി എന്ന വിശ്വപ്രസിദ്ധ പണ്ഡിതരെ കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും.
ഇസ്ലാമിക ജ്ഞാനലോകത്തെ അത്ഭുത പ്രതിഭയായിരുന്നു അദ്ധേഹം.
ആറാം നൂറ്റാണ്ടിന്റെ മുജദ്ദിദ് അഥവാ പരിഷ്കർത്താവ് എന്നറിയപ്പെട്ട മഹാൻ കൈ വെക്കാത്ത വൈജ്ഞാനിക ശാഖകൾ ഉണ്ടായിരുന്നില്ല എന്ന് ചരിത്രകാരന്മാർ പറയുന്നു.

തഫ്സീറുൽ കബീർ എന്ന അദ്ധേഹത്തിന്റെ ഖുർആൻ വ്യാഖ്യാനം ബൃഹത്തായ ഒരു ഗ്രന്ഥം തന്നെയാണ്.
തത്വശാസ്ത്രത്തിലും ആത്മീയതയിലും അറബി ഭാഷാ സാഹിത്യത്തിലും ഭൂമിശാസ്ത്രം ഗോളശാസ്ത്രം പ്രകൃതി ശാസ്ത്രം തുടങ്ങിയ നിരവധി മേഖലകളിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം 
ഇവയെല്ലാം തന്റെ സത്യാന്വേഷണത്തിന്റെ ഭാഗമായാണ് നിർവ്വഹിച്ചത്.
പ്രപഞ്ചനാഥന്റെ അസ്തിത്വത്തെ കുറിച്ചും നാഥന്റെ വിശേഷണങ്ങളെ കുറിച്ചും അദ്ദേഹം കൂടുതൽ ചിന്തിക്കുകയും
തന്റെ കാലഘട്ടത്തിലെ നിരീശ്വര - യുക്തിവാദികളെ തന്റെ ധിഷണാവൈഭവം കൊണ്ട് മുട്ട് മുത്തിക്കുകയും ചെയ്തു.

പ്രപഞ്ചനാഥന്റെ അനിവാര്യവും അനിഷേധ്യവുമായ അസ്തിത്വത്തിലേക്ക് വിരൽ ചൂണ്ടുന്ന ആയിരക്കണക്കിന് തെളിവുകൾ സമർത്ഥിക്കുന്ന അദ്ധേഹത്തിന്റെ വിശ്വപ്രസിദ്ധമായ മറ്റൊരു ഗ്രന്ഥമാണ് അൽ-മത്വാലിബുൽ ആലിയ.

ആ മഹാനുഭാവനുമായി ബന്ധപ്പെട്ട ഒരു കഥയാണ് നാം ഇന്ന് പറയുന്നത്.

ഒരിക്കൽ ഇമാം റാസി ഒരു റോഡിലൂടെ നടന്ന് പോവുകയായിരുന്നു.
അപ്പോൾ റോഡരികിൽ നിൽക്കുന്ന ഒരു വൃദ്ധയായ സ്ത്രീ ഇമാം റാസി തങ്ങളെ കാണാനിടയായി.
ഇമാമിന്റെ പിന്നിൽ അകമ്പടി സേവിച്ചുകൊണ്ട് ഒരുപാട് ശിഷ്യഗണങ്ങളും ഉണ്ടായിരുന്നു.
വളരെ അച്ചടക്കത്തോടെയും ആദരവോടെയും നിശബ്ദരായാണ് അവർ നടക്കുന്നത്.
കാരണം വിശ്വോത്തര പണ്ഡിതനായ തങ്ങളുടെ ഇമാമിന്റെ ഓരോ വാക്കുകളും അവർക്ക് അമൂല്യ നിധി പോലെയായിരുന്നു.
അദ്ദേഹം എന്ത് പറഞ്ഞാലും അവർ തങ്ങളുടെ പുസ്തകങ്ങളിൽ അവ എഴുതി വച്ചു.
ഇമാം റാസിയുടെ ശിഷ്യരാണ് എന്ന് പറയാൻ അവർക്കെല്ലാം വലിയ അഭിമാനമായിരുന്നു.
കാരണം അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ബൗദ്ധിക സംവാദങ്ങിളിൽ അദ്ധേഹത്തെ പരാജയപ്പെടുത്താൻ ഒരു യുക്തിവാദികൾക്കോ ചിന്തകർക്കോ കഴിഞ്ഞിരുന്നില്ല.

വഴിയിലുളള ആളുകളെല്ലാം വളരെ ഭവ്യതയോടെയാണ്
ഇമാമിനെ വരവേൽക്കാറുള്ളത്.

ഈ മഹാനായ പണ്ഡിതരും ശിഷ്യരും ആരെന്ന് അറിയാത്ത ഗ്രാമീണയായ ആ വൃദ്ധ മാതാവ് വളരെ കൗതുകത്തോടെ കൂട്ടത്തിലുള്ള ഒരു ശിഷ്യനെ വിളിച്ചു കൊണ്ട് ചോദിച്ചു:
എന്റെ മോനേ..
ഇദ്ദേഹം ആരാണ്?

ഇത് കേട്ട ശിഷ്യൻ കോപാകുലനായി.
ദേഷ്യത്തോടെ പറഞ്ഞു:
കഷ്ടം,
ഇദ്ദേഹം ആരാണെന്ന് നിങ്ങൾക്കറിയില്ലേ..
പ്രപഞ്ചനാഥൻ ഉണ്ട് എന്നതിന്റെ ആയിരമായിരം തെളിവുകൾ വ്യക്തമായറിയുന്ന മഹാജ്ഞാനിയായ ഇമാം റാസിയാണ് ഇദ്ദേഹം.

അപ്പോൾ ആ വൃദ്ധമാതാവ് മറുപടിയായി പറഞ്ഞ
അവരുടെ വാക്കുകൾ വളരെ അത്ഭുതപ്പെടുത്തുന്നതും പിൽക്കാലത്ത് പ്രസിദ്ധിയാർജ്ജിച്ചതുമായ വാക്കുകളായിരുന്നു.
മഹതി പറഞ്ഞു:
എന്റെ പൊന്നു മോനെ, 
പ്രപഞ്ചനാഥനായ ദൈവം ഉണ്ടോ ഇല്ലയോ എന്ന ആയിരമായിരം സംശയങ്ങൾ അദ്ദേഹത്തിൽ ഇല്ലായിരുന്നു എങ്കിൽ അദ്ദേഹത്തിന് ആയിരം തെളിവുകളുടെ ആവശ്യം ഉണ്ടാകുമായിരുന്നില്ല.

മോനെ, നിനക്ക് പ്രപഞ്ചനാഥനിൽ സംശയമുണ്ടോ?

ശിഷ്യൻ പറഞ്ഞു: ഇല്ല.

ഈ വൃദ്ധമാതാവിന്റെ സംസാരം ഇമാം റാസി തങ്ങൾ കേട്ടപ്പോൾ അദ്ധേഹം നാഥനിലേക്ക് കൈയ്യുയർത്തിക്കൊണ്ട് പ്രാർത്ഥിച്ചു..
നാഥാ... ആ കിഴവികളെ പോലെയുള്ളവരുടെ വിശ്വാസം ഞങ്ങൾക്കും നൽകണേ..

യഥാർത്ഥത്തിൽ സ്ഥലകാലങ്ങൾക്കതീതനായ നാഥനെ സ്ഥലകാലങ്ങൾക്കതീനമായ തെളിവുകൾ കൊണ്ട് സമർത്ഥിക്കുക അസാധ്യമാണ്.
പദാർത്ഥ ലോകത്തു ചർച്ച ചെയ്യപ്പെടുന്ന തെളിവുകൾ നാഥനെ സംബന്ധിച്ചിടത്തോളം അപര്യാപ്തമാണ്.
കാരണം പദാർത്ഥങ്ങൾ മാറിക്കൊണ്ടേയിരിക്കുന്നു.
എന്നാൽ ഹൃദയനാഥൻ രൂപഭേതങ്ങളിൽ നിന്ന് പരിശുദ്ധനാണ്.

അതുകൊണ്ട് പദാർത്ഥങ്ങളിൽ ദൈവത്തിന് തെളിവുകൾ തിരഞ്ഞ് സമയം കളയുന്നതിന് പകരം 
സൃഷ്ടികളായ പദാർത്ഥങ്ങളിലൂടെ പദാർത്ഥനാഥനെ പ്രണയിക്കാൻ ശ്രമിക്കുക.
ചേതന അചേതന വസ്തുക്കളേതിലും അന്യായമായി കൈകടത്തലുകൾ നടത്താതിരിക്കുക.
അപ്പോൾ പ്രപഞ്ചനാഥൻ ആരാണെന്ന് ഹൃദയ ബോധ്യം വരും.
ആ ബോധ്യം വന്നു കഴിഞ്ഞാൽ അന്യരാക്കി അകറ്റി നിർത്താൽ ലോകത്ത് ഒന്നുമുണ്ടാവില്ല.
എല്ലാം തന്റെ കുടുംബമായി മാറും.


Thursday, May 5, 2022

സൂഫികളുടെ മൊഴിമുത്തുകൾ (501-505) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫീ ഗുരു

(501)
വിശുദ്ധമായ
ആത്മാവിനെ
ഒരാൾക്കും
പീഡിപ്പിക്കാൻ
കഴിയില്ല.

~സൂഫി
_________________________

(502)
നീ
മരിച്ചാൽ
എല്ലാം
മരിക്കും
➖➖➖➖➖➖

ജ്ഞാനിയുടെ
മരണം
സമസ്ത
സൃഷ്ടി
ജാലങ്ങളുടെയും
മരണമാണ്.

~ വിശ്വഗുരു💝
_________________________

(503)
തനിക്ക്
നഷ്ടപ്പെട്ടതോർത്ത്
മനസ്സ്
കരയുമ്പോൾ
താൻ
നേടിയതോർത്ത്
ആത്മാവ്
ചിരിക്കുകയായിരിക്കും.

~ സൂഫീ പഴഞ്ചൊല്ല്
_________________________

(504)
ജ്ഞാനി
പോരാടുന്നത്
തന്റെ
സ്വന്തം
നഫ്സിനോടാണ്.
എന്നാൽ,
വിഡ്ഢി
പോരാടുന്നത്
മറ്റുള്ളവരുടെ
നഫ്സിനോടാണ്.

~ സൂഫീ പഴഞ്ചൊല്ല്
_________________________

(505)
ആത്മാവിന്
അതിനോട്
യോജിച്ച
വിധത്തിലുള്ള
കണ്ണും
കാതും
നൽകപ്പെട്ടിരിക്കുന്നു.
എന്നാൽ,
മനസ്സിന്
അത്
മനസ്സിലാക്കാനാവില്ല..

~ സൂഫി
_________________________

Monday, May 2, 2022

തുടക്കത്തിലേക്കുള്ള മടക്കമാണ് ഈദ് | Sufi thoughts in Malayalam | Alif Ahad

ഈദ് എന്നാൽ 'ഇആദത്' അഥവാ മടക്കം.
മനുഷ്യന്റെ തുടക്കത്തിലേക്കുള്ള മടക്കമാണ് ഈദ്.

പ്രപഞ്ചനാഥൻ മനുഷ്യനെ സൃഷ്ടിച്ചത് ഏറ്റവും ഉൽകൃഷ്ടമായ ഘടനയിലാണ്.
പരിശുദ്ധമായ അവസ്ഥയിലാണ്.
നാഥന്റെ തിരുസന്നിധിയിലേക്ക് ചേർത്തു വെക്കാൻ മാത്രം പവിത്രതയോടെയാണ്.
മലകൂതെന്ന അത്ഭുത ലോകത്തെ അനുഭവിക്കുന്നവരായിട്ടാണ്.
മാലാഖമാരോട് കൂടെ സ്വർഗ്ഗരാജ്യത്ത് ഉല്ലസിക്കാൻ കഴിയുന്ന പ്രകൃതത്തോടെയാണ്.

എന്നാൽ മനുഷ്യൻ ഒരു കുഞ്ഞായി ഭൂമിയിൽ ജനിച്ച് വീണ നാൾ മുതൽ അവന്റെ ഹൃദയത്തിന്റെ കാഴ്ച നഷ്ടപ്പെട്ടു തുടങ്ങി.

പഞ്ചേന്ദ്രിയങ്ങളെന്ന മറകൾ ഓരോന്നും അവന്റെ തറവാടിനെ തൊട്ട് അവനെ മറച്ച് പിടിച്ചു.
എന്റെ മാതാവ്, പിതാവ്, കളിക്കോപ്പുകൾ, ഭക്ഷണം, വീട്, മുറ്റം, വാഹനം, സന്തോഷം, സങ്കടം, ആനന്ദം തുടങ്ങി അവൻ പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവിച്ച കാര്യങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് അവന്റെ ആത്മമണ്ഡലത്തെ കുറിച്ച് അവൻ കൂടുതൽ കൂടുതൽ അകലെയായി.


നാഥൻ പറയുന്നു:
We have certainly created man in the best of stature.
തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടിയാണ് സൃഷ്ടിച്ചത്.

Then We return him to the lowest of the low.
പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു.

എന്നാൽ അവന്റെ തറവാട്ടിലേക്ക് തന്നെ അവൻ മടങ്ങേണ്ടതുണ്ട്.
പഞ്ചേന്ദ്രിയങ്ങളാൽ മതിൽ പണിത ശരീരബോധമെന്ന ജയിലറക്കുള്ളിൽ ആത്മബോധമെന്ന തറവാട്ടിലേക്ക് മടങ്ങാൻ എളുപ്പമൊന്നുമല്ല.

അതിന് കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്.
സ്വന്തം ശരീരീത്തിന്റെ ആഗ്രഹങ്ങളോട് യുദ്ധം ചെയ്യേണ്ടതുണ്ട്.

നാഥൻ പറയുന്നു:
O you who have believed, fear Allah and seek the means [of nearness] to Him and strive in His cause that you may succeed.

സത്യവിശ്വാസികളേ, നിങ്ങൾ നാഥനെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും,അവന്‍റെ മാര്‍ഗത്തില്‍ അത്യധികം പരിശ്രമിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് അത് വഴി വിജയം പ്രാപിക്കാം.

ലോകത്ത് വന്ന മുഴുവൻ പ്രവാചകരും പുണ്യപുരുഷന്മാരും ഈ മഹത്തായ ലക്ഷ്യം മുൻനിറുത്തിയാണ് പ്രയത്നിച്ചയും സമൂഹത്തെ പ്രേരിപ്പിച്ചതും.
അവർ ആത്മജ്ഞാനത്തിന്റെ സമുദ്രത്തിലേക്ക് ജനങ്ങളെ കൈപിടിച്ചു നടത്തി.
ആ ദിവ്യജ്ഞാന പഴം ഭുജിക്കുവാനുള്ള മാർഗം വരച്ച് കാണിച്ചു കൊടുത്തു.
സ്നേഹവും സഹനവും സഹാനുഭൂതിയും അവർ മുഖമുദ്രയാക്കി.
നീതിയിൽ ഉറച്ച് നിന്നു.
അനീതിക്കെതിരെ പോരാടി.
വിശ്വ മാനവികതയുടെ സന്ദേശം ലോകത്തിനു പകർന്നു.

ദേഹത്തിന്റെ ഇച്ഛകൾ 
പുറമേ കാണാൻ ഭംഗിയുള്ള കെട്ട മുട്ടകളെ പോലെയാണ്.
അത് ചിലപ്പോൾ മാനവികതയുടെ വേഷമണിയും. 
ചിലപ്പോൾ ആതുര സേവനത്തിന്റെയും നീതിയുടെയുമൊക്കെ വേഷമണിയും.
എന്നാൽ ഉള്ളിൽ കെട്ട് നാറുന്ന വിഷമായിരിക്കും ഒളിപ്പിച്ചു വച്ചിരിക്കുക.
ഉദാഹരണങ്ങൾ അന്വേഷിച്ച് ഒരുപാട് സഞ്ചരിക്കേണ്ടി വരില്ല.

ആ ദേഹേച്ഛ സമൂഹത്തെ അധാർമ്മികതയിലേക്കും അനീതിയിലേക്കും മാത്രമേ നയിക്കൂ എന്ന് ആ പുണ്യ പുരുഷന്മാരാർക്ക് അറിയാമായിരുന്നു.

അതുകൊണ്ട് അവർ ആദ്യമായി  ചെയ്തതും ചെയ്യാൻ പ്രേരിപ്പിച്ചതും ഇച്ഛകളോട് പോരടിക്കാനായിരുന്നു.
എന്നിട്ട് ദൈവത്തിന്റെ ഇച്ഛയെ തങ്ങളിൽ സന്നിവേശിപ്പിച്ചു.

അങ്ങനെ അവരും അവരോട് കണ്ണി ചേർന്ന ശിഷ്യരും ഈ കാരാഗ്രഹത്തിൽ നിന്ന് മോചനം നേടി.
എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധരായി.

അവർ മടങ്ങി.
എവിടെ നിന്നാണോ തുടങ്ങിയത് അവിടേക്ക് മടങ്ങി.
ആ മടക്കമാണ് ഇആദത്.
അതാണ് ഈദ്.

ചിന്തകളിൽ മുത്തും പവിഴവും നിറച്ച നോമ്പിന് ശേഷം ബിശ്റിന്റെ വലിയപെരുന്നാൾ | Sufi thoughts in Malayalam | Alif Ahad

ചിന്തകളിൽ നല്ലത് മാത്രം അരിച്ചെടുത്ത് മുത്തും പവിഴവുമാക്കി മനസ്സെന്ന ഖജനാവിൽ സൂക്ഷിച്ചു വെച്ചിരുന്ന വിശുദ്ധമായ നാലാഴ്ചകൾ.
ആ ദിവസങ്ങളിൽ നേടിയെടുത്ത ആത്മീയമായ ഊർജ്ജം ഒരാണ്ട് കാലം യാത്രികനെ നേർവഴിക്ക് നടത്തും.
ശരീരത്തിന്റെ ഭാരം കുറഞ്ഞത് പോലെതന്നെ മനസ്സിന്റെ ഭാരങ്ങളും കുറഞ്ഞിട്ടുണ്ടായിരുന്നു.
മനസ്സിലെ ഏറ്റവും വലിയ ഭാരം അഹന്തയാണ്.
തന്റെ എല്ലാ കഴിവുകളും അവയുടെ യഥാർത്ഥ ഉടമസ്ഥന് മനസ്സാ സമർപ്പിക്കുകയായിരുന്നു ബിശ്ർ ചെയ്തത്.
അതുകൊണ്ട് തന്നെ ആയിരം മാസങ്ങളേക്കാൾ പുണ്യമെന്ന് വിശേഷിക്കപ്പെട്ട ലൈലതുൽ ഖദ്റിന്റെ അനുഭൂതികൾ അവന് മറക്കാൻ കഴിഞ്ഞില്ല.


ഒരിക്കലും അവസാനിക്കാത്ത ആത്മജ്ഞാനികളുടെ ലെെലതുൽ ഖദ്റിന് എന്ത് മധുരമായിരിക്കും.
ബിശ്ർ കൊതിച്ചു.

റമളാൻ മാസം ചുടുചുംബനങ്ങൾ നൽകിയാണ് വിട പറഞ്ഞത്.
കാരണം അവനാ റമളാനിനെ അത്രമേൽ ആദിത്യമര്യാദയോടെയായിരുന്നു വിരുന്നൂട്ടിയത്.
റമളാൻ അവന്റെ കൂടെ ഉണ്ടു, ഉറങ്ങി, ഉറന്നു.
അവൻ റമളാനെ പ്രണയിച്ചു.
റമളാൻ അവനെയും.

അത്കൊണ്ട് തന്നെ ഈ ചെറിയ പെരുന്നാൾ ബിശ്റിന് വലിയ പെരുന്നാളായിരുന്നു.

സന്തോഷത്തിന്റെ ദിവസത്തിൽ പുതിയ പുടവയണിഞ്ഞ് അത്തറു പൂശി നല്ല ഭക്ഷണം കഴിച്ച് എല്ലാ ആഘോഷങ്ങളിലും പങ്കു ചേരണമെന്ന് അവൻ തീരുമാനിച്ചു.

എന്നാൽ പെരുന്നാളിന്റെ ആന്തരാർത്ഥങ്ങൾ ബിശ്റിന്റെ സന്തോഷത്തിന് കടിഞ്ഞാണിട്ടു.
പ്രപഞ്ചനാഥന്റെ തിരുദർശനം ലഭിക്കുന്ന ദിവസമാണ് പെരുന്നാൾ.
നാഥന്റെ സ്നേഹ ദീപ്തിക്കു മുമ്പിൽ അവൻ അലിഞ്ഞില്ലാതാക്കുന്ന ദിവസം.

ആകാശ ഭൂമികളെ പരിപാലിക്കുന്ന നാഥനുള്ള പ്രണയ സമ്മാനമായി എന്റെ നമസ്കാരങ്ങളും മറ്റു ആരാധനകളും എന്റെ ജീവിതവും മരണവും ഞാൻ സമർപ്പിക്കുന്നു എന്ന് അഞ്ച് നേരവും അവൻ നാഥന് മുമ്പിൽ പറയാറുണ്ട്.

ആ പ്രണയത്തിന്റെ ഓർമ്മകൾ അവനെ കൂടുതൽ വിനയാന്വിതനാക്കാറുണ്ട്.
മണ്ണിലൂടെ നിശബ്ദമായി കാൽപാദങ്ങൾ ചലിപ്പിക്കാൻ അവനെയാ വിനയം പഠിപ്പിച്ചിട്ടുണ്ട്.

വിനയത്തോടെ പുഞ്ചിരിക്കുന്ന മുഖവുമായി എല്ലാ പുലരിയേയും വരവേൽക്കാൻ ഗുരുനാഥന്മാർ അവനെ പഠിപ്പിച്ചിട്ടുണ്ടായിരുന്നു.

അതുകൊണ്ട് പെരുന്നാൾ ദിവസത്തെ കൂടുതൽ താഴ്മയോടെ വരവേൽക്കണം.
അഹങ്കാരത്തിന്റെ ഒരംശം പോലും ഹൃദയത്തിൽ സൂക്ഷിക്കാതെ ഭൂമിയിൽ ഏറ്റവും താഴ്ന്നവനാണ് താനെന്ന മനോഭാവത്തോടെ നിലനിൽക്കാൻ കഴിയണം.

ബിശ്ർ ചിന്തിച്ചു:
ലോകത്ത് എത്രയോ പേർ കഷ്ടത അനുഭവിക്കുന്നു.
പട്ടിണിയും രോഗവും യുദ്ധവും അടിച്ചമർത്തലും കാലാന്തരങ്ങളിൽ ചാക്രികമായി സംഭവിച്ചു കൊണ്ടിരിക്കുന്നു.
ഒരു കാലത്തെ ഇര വർഗ്ഗം മറ്റൊരു കാലത്തെ അധിപന്മാരാകുന്നു.
ഇന്ന് നീതിക്ക് വേണ്ടി വാദിച്ചവർ നാളെ അനീതിയുടെ വാക്താക്കളാകുന്നു.
എവിടെ പെരുന്നാൾ?
ലോകം മുഴുവൻ സന്തോഷവും സമാധാനവും നീതിയും അനുഭവിക്കുന്ന പെരുന്നാൾ എന്നാണ് അനുഭവിക്കാനാവുക.

കാരണം, ഞാൻ മാത്രം സന്തോഷിക്കുന്നതല്ലല്ലോ പെരുന്നാൾ.
ലോകത്തുള്ള സകല ജീവജാലങ്ങളും സന്തോഷമനുഭവിക്കുന്ന ദിവസമാണ് പെരുന്നാൾ.

അങ്ങനെ ഒരു പെരുന്നാൾ എന്നാണ്?

അനീതിയുടെയും അസഹിഷ്ണുതയുടെ തീജ്വാലകൾ അണഞ്ഞതിന് ശേഷം നീതിയുടെയും സമാധാനത്തിന്റെയും സൂര്യൻ ഉദിക്കുന്ന ഒരു ദിവസമുണ്ട്.

അന്ന് ലോകത്തുള്ള എല്ലാവരും സമന്മാരായിരിക്കും.
മുത്ത് നബി അരുളിയത് പോലെ
എല്ലാവരും മുപ്പത്തിമൂന്നിന്റെ നിറവിൽ.
അന്ന് ദുഃഖിക്കാൻ ഒരാൾക്കും ഒരു കാരണവും ലഭിക്കില്ല.
സങ്കടപ്പെടാൻ അവിടെ ഒരു വിഭാഗമില്ല.

കാണുന്നവർ പരസ്പരം പറയും. ശാന്തി, ശാന്തി.

ഭൂമിയിൽ അവഹേളിക്കപ്പെട്ട എല്ലാ പ്രവാചകന്മാരും ഇഷ്ടദാസരും അടിച്ചമർത്തപ്പെട്ട അനാഥരും അഗതികളും വിധവകളും 
ചേർത്തു പിടിക്കാൻ ശ്രമിച്ച എല്ലാ സുമനസ്സിന്റെ ഉടമകളും അന്ന് ശാന്തിയുടെ നിത്യ സംഗീതമനുഭവിക്കും.
മാലാഖമാർ അവർക്ക് പാദസേവ ചെയ്യും.

ലിഖാഇനു വേണ്ടി അവരുടെ ഹൃദയം തുടിക്കും.
സർവങ്ങളിലും ചൈതന്യം നിറച്ച പ്രപഞ്ചനാഥൻ അവർക്കു ദർശനം നൽകും.
അവർക്കന്ന് ഏറ്റവും വലിയ പെരുന്നാളായിരിക്കും.

Monday, April 18, 2022

സൂഫികളുടെ മൊഴിമുത്തുകൾ (491- 500) || Sufi Quotes in Malayalam || Alif Ahad | Sufism | Prophet Muhammed | സൂഫി | Rumi | Hakeem Sanai | ഗുരു | Imam Gazzali


(491)
ഞാൻ
മുടിയല്ല,
തൊലിയല്ല,
രക്തമല്ല,
മജ്ജയല്ല,
മാംസമല്ല,
ഇതെല്ലാം
ഒരിക്കൽ
എനിക്കിവിടെ
ഉപേക്ഷിക്കേണ്ടതാണ്.
പിന്നെന്താണ്
ഞാൻ?
ഒരന്വേഷണമാണ്
സൂഫിസം.
_________________________

(492)
അഹംഭാവവും
ദേഷ്യവുമാണ്
ഏറ്റവും
വലിയ
ശത്രു.
വിനയവും
പ്രണയവുമാണ്
ഏറ്റവും
നല്ല
സുഹൃത്ത്.

~ശംസ്💜
_________________________

(493)
ഒരിക്കൽ
മണ്ണായിരുന്ന
നിനക്കിപ്പോൾ
ആത്മാവ്
ലഭിച്ചു.
ഒരിക്കൽ
ഒന്നുമറിയാത്ത
നിന്നെയവൻ
പലതും
പഠിപ്പിച്ചു.
ഇത്രയൊക്കെ
നിന്നെ
നയിച്ച
അവൻ
തന്നെ
ഇനിയും
നിന്നെ
മുന്നോട്ട്
നയിക്കും.

~ ഗുരു💚
_________________________

(494)
ഗുരുവിന്റെ മനസ്സ്
വായിക്കുന്നവൻ ശിഷ്യൻ
....................................

ശിഷ്യന്റെ
മനസ്സ്
വായിച്ച് 
ശിഷ്യനെ
നിയന്ത്രിക്കുകയും
പൂർണ്ണതയിലേക്ക്
എത്തിക്കുന്നവരുമാണ്
ഗുരു.
എന്നാൽ,
ഗുരുവിന്റെ
മനസ്സ്
വായിച്ച്
അവിടുത്തെ
തൃപ്തിയും
അതൃപ്തിയും
ഗ്രഹിച്ച്
ഗുരു പ്രീതിക്കായ്
ജീവിതം
ഉഴിഞ്ഞുവച്ചവനാണ്
ശിഷ്യൻ.
_________________________


(495)
നിന്റെ
മുഖത്തുനിന്നും
മൂടുപടം
നീ
ഉയർത്തുന്ന
ദിവസം,
ലോകം
മുഴുക്കെയും
നിന്റെ
അധീനതയിൽ
വരും.

~ ഹകീം സനാഈ(റ)
_________________________

(496)
തടവറകൾക്കുമ-
പ്പുറത്തുള്ള
നിന്റെ
ലാവണ്യം
നീ
വെളിപ്പെടുത്തൂ..

നാഥാ..
എല്ലാ
ജീവസ്സുറ്റ
ഹൃദയങ്ങളേയും
നീ
കൊന്നുകളയുമല്ലോ..

~ സനാഈ 
_________________________

(497)
ഇത്
നിന്റെ
ഹൃദയം
തകർത്തവനെ
കുറിച്ചുള്ളതല്ല.
മറിച്ച്,
ഇത്
നിന്റെ
മുഖത്ത്
വീണ്ടും
പുഞ്ചിരി
വിടർത്തുന്നവനെ
കുറിച്ചുള്ളതാണ്.

~ റൂമി(റ)
_________________________

(498)
മറ്റുള്ളവരുടെ
തെറ്റുകളും
കുറ്റങ്ങളും
പറയുന്ന
ഒരു
പണ്ഡിതനെ
കണ്ടാൽ
നീ
അയാളിൽ
നിന്നും
ഒഴിഞ്ഞു
മാറുക.

~ ഇമാം ഗസ്സാലി(റ)
_________________________

(499)
പവിഴപ്പുറ്റുകൾ
തിരയുന്നവന്
പവിഴപ്പുറ്റുകൾ
ലഭിക്കും.
പവിഴം
തിരയുന്നവന്
പവിഴം
ലഭിക്കും.

~ ഇമാം ഗസ്സാലി(റ)
_________________________

(500)
പ്രേമമേ
ഞാൻ
നിന്നിലാണ്,
നീ
തന്നെയാണ്
ഞാനും.
രഹസ്യം
ഒരാൾക്കുമറിയാനാവില്ല,
അവന്റെ
ബുദ്ധി
അവന്
നഷ്ടമാക്കുന്നത്
വരെ

~ സൂഫി
_________________________

Wednesday, April 13, 2022

സൂഫികളുടെ മൊഴിമുത്തുകൾ (486-490) || Sufi Quotes in Malayalam || Alif Ahad | Sufism | Prophet Muhammed | സൂഫി | Rumi | ജലാലുദ്ധീൻ റൂമി | Tapduk Emre

(486)
നീ 
തിരയുന്നതെന്തോ
കാര്യമാണ്
നിന്റെ
മൂല്യം
നിർണ്ണയിക്കുന്നത്.
ഏറവും
മൂല്യമുള്ളതിനെ
തിരയുന്നവനാണ്
സൂഫി.
_________________________

(487)
ഏറ്റവും
അമൂല്യമായത്
പ്രണയമാണെങ്കിൽ,
ഏറ്റവും
കഠിനമായ
പരീക്ഷണങ്ങളും
പ്രണയത്തോട്
കൂടെയായിരിക്കും.

~തബ്ദുക് എമ്രെ
_________________________

(488)
പ്രണയമെന്നാൽ,

നാഥൻ
നിന്നോട് 
പറയും
അഖിലവും
ഞാൻ
പടച്ചത്
നിനക്ക്
വേണ്ടിയാണ്.

അപ്പോൾ
നീ
പറയും :
നാഥാ
എല്ലാം
ഞാൻ
ഉപേക്ഷിച്ചത്
നിനക്ക്
വേണ്ടിയാണ്.

~റൂമി(റ)
_________________________

(489)
ഇന്നലെ
രാത്രി
ഞാനൊരു
ജ്ഞാനിയോട്
കെഞ്ചി,
പ്രപഞ്ചത്തിനു
പിന്നിലെ
രഹസ്യം
പറഞ്ഞു
തരൂ..
അദ്ധേഹം
പറഞ്ഞു:
മൗനിയാകൂ,
രഹസ്യം
പറഞ്ഞു
തരാൻ
കഴിയില്ല.
കാരണം
രഹസ്യം
മൗനത്തിൽ
പൊതിഞ്ഞു
വച്ചതാണ്.

~ റൂമി(റ)
_________________________

(490)
അയാൾ
ചോദിച്ചു:
എത്രകാലം
നീ
എത്രകാലം
തീച്ചൂളയിൽ
എരിയും?

ഞാൻ
പറഞ്ഞു:
ഞാൻ
പരിശുദ്ധമാകുന്നത്
വരെ..

~റൂമി(റ)
_________________________

Saturday, April 9, 2022

ശരീരത്തിൽ നിന്നും മോചനം നേടിയ ആത്മാക്കൾ | റൂമി കവിതകൾ | Rumi poems in Malayalam | Sufi Poem in Malayalam | Alif Ahad

ചില ആത്മാക്കൾക്ക്
അവയുടെ ശരീരങ്ങളിൽ നിന്നും
സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടാകും.

അവരെ
നീ കണ്ടിട്ടുണ്ടോ?

നിന്റെ കണ്ണുകൾ തുറക്കൂ...

ശരീരത്തിൽ നിന്നും
മോചനം ലഭിച്ച
മറ്റു ആത്മാക്കളുമായി
സല്ലപിക്കാൻ
ഒളിച്ചോടിപ്പോയ ആത്മാക്കളെ
കാണാൻ നിന്റെ കണ്ണുകൾ 
തുറന്നു നോക്കൂ...

അവരുടെ ഹൃദയങ്ങൾ
ഒരു വഴിയിൽ സംഗമിച്ചിരിക്കുന്നു.

തങ്ങളുടെ കപടമായ സ്വത്വത്തെ ഉപേക്ഷിക്കുന്ന ഒരു പാന്ഥാവിൽ,

നിർവ്യാജമായ,
പരമാർത്ഥമായ
സ്വത്വത്തോടുകൂടെ ജീവിക്കാനുതകുന്ന
ഒരു വീഥിയിൽ,

എന്റെ സഹയാത്രികർ
കുറച്ചു നേരത്തേക്ക്
മറ്റെവിടെയോ അലഞ്ഞുതിരിയുന്നതിൽ
ഞാൻ ചിത്തനല്ല.

മന്ദസ്മിതം തൂകുന്ന 
ഒരുന്മാദിയെ പോലെ
അവർ തിരിച്ച് വരും.

ദാഹിക്കുന്നവൻ ഒരിക്കൽ
ദാഹത്താൽ മരിക്കും.

ചില നേരങ്ങളിൽ
വാനമ്പാടികളും 
പൂന്തോട്ടം വെടിഞ്ഞ്
ഉഗ്രവനങ്ങളിലേക്ക്
പാട്ടു പാടാൻ പറന്നു പോകാറുണ്ട്.

Translated by Alif Ahad

പ്രണയം
എൻ ചാരത്തേക്ക്
നിർബാധമായി
കടന്നു വന്നു.

ഞാൻ ആക്രോശിച്ചു.

പ്രണയം
എന്റെ ചാരത്തിരുന്നു.
ഒരു സ്വകാര്യ 
കൈമാറ്റത്തിന്
വേണ്ടിയെന്ന പോലെ.

പ്രണയം
തന്റെ വാദ്യോപകരണങ്ങളെ
വലിച്ചെറിഞ്ഞു.

തന്റെ 
പട്ടു വസ്ത്രങ്ങളെല്ലാം
അഴിച്ചെറിഞ്ഞു.

ഞങ്ങളുടെ
നഗ്നത.

അതെന്നെ 
പൂർണ്ണമായും
പരിവർത്തനത്തിനു
വിധേയനാക്കി.

Translated by Alif Ahad

(പ്രണയിക്കും
പ്രണയഭാജത്തിനും ഇടയിൽ
എല്ലാ മറകളും നീങ്ങപ്പെടും.
ആ മറകളാണ് ഇവിടെ 
വസ്ത്രങ്ങളോട്
ഉപമിക്കപ്പെട്ടിരിക്കുന്നത്.

എഴുപതിനായിരം
ഇരുളിന്റെ
മറകൾക്കും

എഴുപതിനായിരം
പ്രകാശത്തിന്റെ
മറകൾക്കും
അപ്പുറത്താണ്
അവർ ഇരിക്കുന്നത്.

അവർക്കിടയിൽ
പറയാത്ത
കഥകളില്ല.

അറിയാത്ത
രഹസ്യങ്ങളില്ല.

മറ്റാർക്കും
പ്രവേശനമില്ലാത്ത
ഇടങ്ങളിൽ
അവർ
തങ്ങളുടെ പ്രണയകഥകൾ
പങ്കുവെയ്ക്കുന്നു.


അനുരാഗത്തിന്റെ
നിമിഷങ്ങൾ
അനിർവചനീയമാണ്.)

Tuesday, April 5, 2022

സൂഫികളുടെ മൊഴിമുത്തുകൾ (481-485) || Sufi Quotes in Malayalam || Alif Ahad | Sufism | Prophet Muhammed | സൂഫി | ഇമാം ഗസ്സാലി | മുഹമ്മദ് ഖുറാസാനി

(481)
ഈസാ
പ്രവാചകർ🤍
ഒരു
വ്യക്തിയെ
കണ്ടു.
അയാളോട്
ചോദിച്ചു:
നിന്റെ
ജോലിയെന്താ?
അയാൾ
പറഞ്ഞു:
(ജോലിയില്ല,)
ഞാൻ 
ആരാധനകളിൽ
മുഴുകി
ജീവിക്കുന്നു.
പ്രവാചകർ
ചോദിച്ചു:
നിന്റെ
ആവശ്യങ്ങൾക്ക്
നിന്നെ
ആരാണ്
സഹായിക്കുന്നത്?
അയാൾ
പറഞ്ഞു:
എന്റെ
സഹോദരൻ.
പ്രവാചകർ
പറഞ്ഞു:
നിന്നെക്കാൾ 
കൂടുതൽ
ആരാനകൾ
നിർവ്വഹിക്കുന്നത്
നിന്റെ
സഹോദരനാണ്.

~ഇമാം ഗസ്സാലി(റ)💕
_________________________

(482)
നീ
ഒറ്റപ്പെടുമ്പോഴെല്ലാം
നിന്റെ
മനസ്സിനെ
നീ
ഓർമ്മപ്പെടുത്തുക,
പ്രണയനാഥൻ
എല്ലാവരെയും
നിന്നിൽ നിന്നും
അകലെയാക്കിയിരിക്കുകയാണ്.
കാരണം,
അവനും
നിനക്കും
ഒറ്റക്കിരുന്ന്
സല്ലപിക്കാൻ.

~സൂഫി
_________________________

(483)
കടലിൽ
ശക്തമായ
കാറ്റടിച്ചു വീശി.
കപ്പൽ
ആടിയുലഞ്ഞു.
കപ്പലിലുള്ളവർ
ഇബ്റാഹീമുബിൻ
അദ്ഹമിനോട്(റ)🤎
പറഞ്ഞു:
മഹാദുരന്തമുഖത്തും
നിങ്ങളെന്താ
ഒന്നും
മിണ്ടാതിരിരിക്കുന്നത്?
നിങ്ങളിതൊന്നും
കാണുന്നില്ലേ..
ഗുരു പറഞ്ഞു: 
ഇതൊന്നുമൊരു
ദുരന്തമല്ല.
എറ്റവും
വലിയ
ദുരന്തം
തന്റെ
ആവശ്യങ്ങൾക്കായി
ജനങ്ങളെ
സമീപിക്കലാണ്.

~ഇമാം ഗസ്സാലി(റ)
_________________________

(484)
ബുദ്ധി
പറഞ്ഞു:
ഞാൻ
അവനെ
എന്റെ
വാക്ചാദുര്യം
കൊണ്ട്
സ്വന്തമാക്കും.
ഹൃദയം
പറഞ്ഞു:
ഞാൻ
അവനെ
എന്റെ
മൗനം
കൊണ്ട്
സ്വന്തമാക്കും.
എന്നാൽ
ആത്മാവ്
പറഞ്ഞു:
എന്റെതായി
ഒന്നുമില്ലാതെ
ഞാനെങ്ങനെ
അവനെ
സ്വന്തമാക്കും?
കാരണം,
എന്റേതെന്ന്
ഞാൻ
പറയുന്നതൊക്കെയും
യഥാർത്ഥത്തിൽ
അവന്റേത്
മാത്രമാണല്ലോ...

~സൂഫി
_________________________

(485)
ആത്മാവ്
പ്രകാശം
സ്വീകരിക്കാൻ
പ്രാപ്തമായെങ്കിൽ
ശരീരത്തിലെ
അവയവങ്ങൾ
നന്മ
മാത്രമേ
സംസാരിക്കൂ..

~മുഹമ്മദ് ഖുറാസാനീ(റ)
_________________________

Friday, April 1, 2022

സൂഫികളുടെ മൊഴിമുത്തുകൾ (476-480) || Sufi Quotes in Malayalam || Alif Ahad | Sufism | Prophet Muhammed | സൂഫി | മുത്ത് നബി | ഇമാം ഗസ്സാലി

(476)
തന്റെ
റബ്ബിനെ
കണ്ടെത്തിയവനാണ്
സൗഖ്യം
➖➖➖➖➖➖➖➖

ഏതൊരു 
വർഷമാകട്ടെ,
ശേഷം
വരുന്നത്
അതിനേക്കാൾ
മോശമായ
വർഷമായിരിക്കും.
നിങ്ങൾ
നിങ്ങളുടെ
റബ്ബിനെ
കണ്ടു മുട്ടുന്നത്
വരെ...

~മുഹമ്മദുർറസൂലുല്ലാഹ്(സ)💝
_________________________

(477)
മനുഷ്യരിൽ
രണ്ട്
വിഭാഗം
ആളുകളാണ്
ഭാഗ്യവാന്മാർ.
ഒന്ന്,
വിശ്വസ്തനായ
കൂട്ടുകാരനുള്ളവൻ.
രണ്ട്,
തനിക്കായ്
പ്രാർത്ഥിക്കുവാൻ
ഒരു
മാതാവുള്ളവൻ.

~ഗുരു💙
_________________________

(478)
പ്രവാചകരുടെ(സ)💕
സദസ്സിൽ
ഒരു
ആരോഗ്യ
ദൃഢഗാത്രനായ
യുവാവ്
വന്നിരുന്നു.
ആളുകൾ
പറഞ്ഞു:
അയാളുടെ
ആരോഗ്യവും
യുവത്വവും
ദൈവമാർഗ്ഗത്തിൽ
ഉപയോഗിച്ചിരുന്നെങ്കിൽ
എത്ര നന്നായിരുന്നു.
മുത്ത് നബി
പറഞ്ഞു:
നിങ്ങൾ
അങ്ങനെ
പറയരുത്.
അശക്തരായ
മാതാപിതാക്കൾക്ക്
വേണ്ടിയോ
മക്കൾക്ക്
വേണ്ടിയോ
ജനങ്ങളോട്
യാചിക്കേണ്ട
ഒരവസ്ഥ
വരാതിരിക്കാൻ
വേണ്ടിയോ
ഒരാൾ
അധ്വാനിക്കുന്നുവെങ്കിൽ
അവനും
ദൈവമാർഗത്തിൽ 
തന്നെയാണ്.
അഹംഭാവം
നടിക്കാനും
വീണ്ടും വീണ്ടും
വർദ്ധിപ്പിക്കാനും
വേണ്ടിയാണ്
ഒരാൾ
അധ്വാനിക്കുന്നതെങ്കിൽ
അവനാണ്
പൈശാചിക
മാർഗ്ഗത്തിൽ
സഞ്ചരിക്കുന്നവൻ.

~ഇമാം ഗസ്സാലി (റ)💚
_________________________

(479)
ഈസാ
പ്രവാചകർ🤍
ഒരു
വ്യക്തിയെ
കണ്ടു.
അയാളോട്
ചോദിച്ചു:
നിന്റെ
ജോലിയെന്താ?
അയാൾ
പറഞ്ഞു:
(ജോലിയില്ല,)
ഞാൻ 
ആരാധനകളിൽ
മുഴുകി
ജീവിക്കുന്നു.
പ്രവാചകർ
ചോദിച്ചു:
നിന്റെ
ആവശ്യങ്ങൾക്ക്
നിന്നെ
ആരാണ്
സഹായിക്കുന്നത്?
അയാൾ
പറഞ്ഞു:
എന്റെ
സഹോദരൻ.
പ്രവാചകർ
പറഞ്ഞു:
നിന്നെക്കാൾ 
കൂടുതൽ
ആരാനകൾ
നിർവ്വഹിക്കുന്നത്
നിന്റെ
സഹോദരനാണ്.

~ഇമാം ഗസ്സാലി(റ)💕
_________________________

(480)
നീ
ഒറ്റപ്പെടുമ്പോഴെല്ലാം
നിന്റെ
മനസ്സിനെ
നീ
ഓർമ്മപ്പെടുത്തുക,
പ്രണയനാഥൻ
എല്ലാവരെയും
നിന്നിൽ നിന്ന്
അകലെയാക്കിയിരിക്കുകയാണ്.
കാരണം,
അവനും
നിനക്കും
ഒറ്റക്കിരുന്ന്
സല്ലപിക്കാൻ.

~സൂഫി🖤
_________________________

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...