കവിതയിൽ ഉടനീളം പ്രണയിനിയുടെ വർണ്ണനകളായിരുന്നു. അതിൽ അനുരാഗിയുടെ രൂപഭംഗിയും മറ്റു വിശേഷണങ്ങളും അയാൾ ഉൾക്കൊള്ളിച്ചിരുന്നു.
അപ്പോൾ അനുരാഗി പറഞ്ഞു: നീ എന്നെയല്ല പ്രണയിക്കുന്നത്. നീ പ്രേമിക്കുന്നത് നിൻറെ മനോവികാരങ്ങളെ മാത്രമാണ്. നിനക്ക് എന്നിൽ നിന്നും എന്തോ ചില കാര്യലാഭങ്ങൾ ലഭിക്കാനുണ്ട്. എൻറെ സൗന്ദര്യം നിൻറെ കണ്ണുകൾക്ക് ആനന്ദം നൽകുന്നുണ്ട്. എൻറെ സാമീപ്യം നിന്നെ എങ്ങനെയൊക്കെയോ സന്തോഷിപ്പിക്കുന്നുണ്ട്.
നിനക്ക് എന്നിൽ നിന്ന് ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും മാത്രമാണ് നിനക്കെന്നോട് തോന്നുന്ന പ്രണയത്തിനുള്ള ഹേതു. നീ എന്ന നിന്റെയുള്ളിലെ ഈഗോയാണ് നിന്റെയും എന്റെയും ഇടയിലുള്ള ഏക മറ. അതുകൊണ്ട്, നീ എന്നെ പ്രണയിക്കുന്നുവെങ്കിൽ നിൻറെ ആശകൾ മാറ്റിവെച്ച് അവിടെ എന്നെ പ്രതിഷ്ടിക്കുക.
നീ എന്നിൽ നിന്ന് വല്ല കാര്യലാഭവും പ്രതീക്ഷിച്ചിട്ടാണ് എന്നെ പ്രണയിക്കുന്നതെങ്കിൽ നീ എന്നോട് വിടപറഞ്ഞു പോകുക. എന്നിലുള്ള വല്ല ക്വാളിറ്റികളും കണ്ടിട്ടാണ് നീ എന്നെ പ്രേമിക്കുന്നത് എങ്കിൽ അവയെല്ലാം ഇല്ലാതെയായി എന്ന് തോന്നുന്ന ഒരു ദിവസത്തെ നീ അഭിമുഖീകരിക്കേണ്ടി വരും, പ്രണയത്തിന്റെ ഒരു പരീക്ഷണമായിട്ടെങ്കിലും. അപ്പോൾ നിനക്ക് എന്നോടുള്ള ഈ പ്രണയവും നഷ്ടമാവും. അനുരാഗിയുടെ ഈ വാക്കുകൾ കേട്ട് താൻ എഴുതിയ പ്രണയ കാവ്യം മടക്കിവെച്ച് അവൻ തലതാഴ്ത്തി നിന്നു.
This comment has been removed by the author.
ReplyDeleteRabbine upadikalillathe adimayk snehikaan pattunnath engane...?Rabb ingot snehikkunnath upadikal kaaranamallallo? Oru reethiyil paranjal because of ﷺ...but answer of first question?
ReplyDeleteഉപാധികളെല്ലാം ഇല്ലാതെയാകുന്ന ഒരു ദിനം വരും.
Deleteഅന്ന് പ്രണയം പൂർണ്ണമാകും.
ആമീൻ❤️
Delete