ഒരുപാട് യാത്ര ചെയ്തപ്പോൾ വഴിയരികിൽ ഒരു ദർവീശിനെ കണ്ടുമുട്ടി. അദ്ദേഹം ആ ദർവീശിനോട് ചോദിച്ചു, എനിക്കൊരു പൂർണ്ണരായ ഗുരുവിനെ സ്വീകരിക്കണം. അങ്ങയുടെ പരിചയത്തിൽ വല്ല ഗുരുക്കന്മാരും ഉണ്ടോ? ധ്യാനത്താൽ തീക്ഷ്ണമായ മിഴികൾ മെല്ലെ ഉയർന്നു. അയാളെ നോക്കിക്കൊണ്ട് ആ ദർവീശ് പറഞ്ഞു, ഒരിക്കൽ നിനക്ക് പൂർണനായ ഒരു ഗുരുവിനെ ലഭിക്കും. നീ ഇനിയും അന്വേഷിക്കണം. ഉൽഘടമായ ആഗ്രഹം നിനക്കുണ്ടാവണം. മാത്രമല്ല, നിൻറെ ആസക്തികളും ദേഹേച്ഛകളും നീ നിയന്ത്രിക്കണം. നീ അന്വേഷിക്കുക.
അയാൾ ചോദിച്ചു, എൻറെ ഗുരുവിനെ തിരിച്ചറിയാൻ എന്തെങ്കിലും ലക്ഷണങ്ങൾ പറഞ്ഞുതരുമോ? സ ദർവീശ് പറഞ്ഞു: വെളുത്ത വസ്ത്രം ധരിച്ച് ഒരു പുഴക്കരയിൽ നിന്നെ കാത്തിരിക്കുന്നുണ്ടാകും. അദ്ദേഹത്തിൻറെ മുഖം പ്രകാശപൂരിതമായിരിക്കും. അദ്ദേഹത്തിൽ നിന്നും കസ്തൂരിയുടെ ഗന്ധം വമിക്കുന്നുണ്ടാകും.
തന്റെ ഗുരുവിന്റെ അടയാളങ്ങൾ മനസ്സിലുറപ്പിച്ച് അയാൾ നടന്നു. ഗ്രാമഗ്രാമാന്തരങ്ങളും, നഗരങ്ങളും, കാടും, മലയും താണ്ടി അയാൾ നടന്നു. മരുഭൂമിയിലെ കൊടും ചൂടും, തീക്കാറ്റും അയാൾക്ക് ഒരു വിഷയമായിരുന്നില്ല.
തൻറെ ചിന്തകൾ ഏകീകരിച്ച് മനഃ ശക്തിയോടെ അയാൾ സഞ്ചരിച്ചു. കാമക്രോധാദികൾക്ക് മുമ്പിലും അയാൾ പതറിയില്ല. എല്ലാ പരീക്ഷണങ്ങളും വിജയിക്കേണ്ടതുണ്ടെന്ന നിശ്ചയദാർഢ്യം അയാൾക്കുണ്ടായിരുന്നു.
തോറ്റു കൊടുക്കാത്ത മനസ്സുമായി നീണ്ട പത്ത് വർഷം ആയാൾ അലഞ്ഞുനടന്നു. അവസാനം അയാൾ ഒരു പുഴക്കരയിൽ എത്തി. അവിടെ ഒരു സൂഫി ഗുരുവിനെ പോലെ തോന്നിക്കുന്ന ഒരാൾ ഇയാളെയും കാത്തിരിക്കുന്നുണ്ടായിരുന്നു. വെളുത്ത വസ്ത്രമാണദ്ദേഹം ധരിച്ചിരിക്കുന്നത്. മുഖം പ്രകാശപൂരിതമായിരുന്നു. കസ്തൂരി വെല്ലുന്ന സുഗന്ധം അദ്ദേഹത്തിൽനിന്നും അയാൾ അനുഭവിച്ചു. അയാൾ ഹർഷ പുളകിതനായി.
താൻ തൻറെ പ്രാണനാഥനായ ഗുരുവിനെ കണ്ടെത്തിയിരിക്കുന്നു. തന്റെ ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നു. അയാൾ അടുത്തേക്ക് താഴ്മയോടെ ചെന്നു. സന്തോഷത്തിന്റെ അശ്രുകണങ്ങൾ പൊഴിച്ചുകൊണ്ട് അയാൾ ഗുരുവിൻറെ മുഖത്തുനോക്കി. അയാൾക്ക് വിശ്വസിക്കാനായില്ല. അത്ഭുതത്തോടെ അയാൾ ചോദിച്ചു: പത്ത് വർഷങ്ങൾക്കു മുമ്പ് ഞാൻ വഴിയിൽ കണ്ട ആ ദർവീശ് അല്ലയോ നിങ്ങൾ? അതേ മോനേ.. ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു. അയാൾ ചോദിച്ചു, അന്ന് ഞാൻ നിങ്ങളെ കണ്ടപ്പോൾ ഈ വിശേഷണങ്ങളൊന്നും നിങ്ങളിൽ ഉണ്ടായിരുന്നില്ലല്ലോ! പുഞ്ചിരിയോടെ ഗുരു പറഞ്ഞു, ഉണ്ടായിരുന്നു മോനേ.. പക്ഷേ, അത് ദർശിക്കുവാനുള്ള കണ്ണുകൾ നിനക്ക് അന്നില്ലായിരുന്നു. പത്തുവർഷത്തെ യാത്ര നിൻറെ ആ കണ്ണുകൾ തുറപ്പിച്ചു. നിൻറെ ഹൃദയത്തിൻറെ കണ്ണുകൾ. താനറിയാതെ തന്നെ നേർവഴിക്ക് നയിച്ച തന്റെ പ്രണയഭാജനമായ ഗുരുവിൻറെ മുമ്പിൽ അയാൾ നമിച്ചു. പിന്നെ അവർ ഒന്നിച്ചു നടന്നു. ഒന്നായി നടന്നു. സംസാരസാഗരത്തിനും അപ്പുറത്തേക്ക്.
അലിഫ് അഹദ്
💖💖💖💖
ReplyDelete👍
ReplyDeleteAlhamdu lillaahi
ReplyDelete♥️♥️♥️
ReplyDelete🤝🤝
ReplyDelete💐💐💐💐💐
ReplyDelete❤❤❤❤❤❤❤❤
ReplyDeleteAlhamdu lillaah 🤲🤲🤲
ReplyDelete